CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 31 Minutes 11 Seconds Ago
Breaking Now

കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ അക്രമികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെ 27കാരി ജീവനൊടുക്കി

ഡിസംബര്‍ 22, 23 തീയതികളിലാണ് ജെന്നയെ കണ്ട് ലൈംഗിക അതിക്രമികള്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയത്. ന്യൂഇയര്‍ ദിനത്തില്‍ ഇവരെ വീട്ടില്‍ മരിച്ച നിലയിലും കണ്ടെത്തി.

ക്രൂരമായ ലൈംഗിക അതിക്രമത്തിന് വിധേയമായ യുവതി ആത്മഹത്യ ചെയ്തു. ബലാത്സംഗം നടത്തിയ പ്രതികള്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് 27കാരി ജെന്നാ ജോണ്‍സണ്‍ ജീവനൊടുക്കിയത്. അക്രമം നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു മരണം. സ്‌കോട്ട്‌ലാണ്ടിലെ ടൂര്‍സോയിലുള്ള ജനങ്ങള്‍ ഈ സംഭവം അറിയുമെന്ന ഭയമാണ് ജെന്നയെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കുടുംബം കരുതുന്നു. 

ഡിസംബര്‍ 22, 23 തീയതികളിലാണ് ജെന്നയെ കണ്ട് ലൈംഗിക അതിക്രമികള്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയത്. ന്യൂഇയര്‍ ദിനത്തില്‍ ഇവരെ വീട്ടില്‍ മരിച്ച നിലയിലും കണ്ടെത്തി. അക്രമികളുടെ വിവരങ്ങള്‍ അടുത്ത സുഹൃത്തുക്കളോടും, സഹോദരി കെല്‍സിയോടും വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ജെന്നയുടെ മരണത്തില്‍ നീതിയ്ക്കായുള്ള പോരാട്ടത്തിലാണ് ഇവര്‍. 

ആരോപണങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യക്ക് ശേഷമുള്ള പോസ്റ്റ്‌മോര്‍ട്ടത്തില്‍ ലൈംഗിക പീഡനത്തില്‍ കൃത്യമായ വിവരങ്ങള്‍ കണ്ടെത്താനായില്ല. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ജെന്നയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ നിലപാട്.

പ്രദേശവാസികള്‍ക്ക് പരിചയമുള്ള ആളുകളാണ് സഹോദരിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് കെല്‍സി പറയുന്നു. ദൃശ്യങ്ങള്‍ എല്ലാവര്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ തങ്ങള്‍ നിശബ്ദരായി ഇരിക്കില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.