CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 47 Minutes 16 Seconds Ago
Breaking Now

ബ്രൈറ്റണിലെ രണ്ട് ജിപിമാര്‍ക്ക് കൊറോണ! ഇവര്‍ പരിശോധിച്ച രോഗികളെ കണ്ടെത്താന്‍ പരക്കംപാച്ചില്‍; കൊറോണാവൈറസ് രോഗിയില്‍ നിന്നും ഡോക്ടര്‍മാര്‍ വഴി മറ്റ് രോഗികള്‍ക്കും വൈറസ്; സര്‍ജറി അടച്ചുപൂട്ടി; പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുമെന്ന ആശങ്കയില്‍ ബ്രിട്ടന്‍!

രോഗം പടരുന്ന രീതി നോക്കിയാല്‍ ഇപ്പോള്‍ നൂറോളം പേരിലേക്ക് വൈറസ് എത്തിച്ചേരാനുള്ള സമയം ആയിട്ടുണ്ടെന്ന് വൈറ്റ്ഹാള്‍

കൊറോണാവൈറസ് രാജ്യത്ത് പൊട്ടിപ്പുറപ്പെടുമെന്ന ആശങ്ക ഉയര്‍ത്തി രണ്ട് ജിപിമാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച് ബ്രിട്ടന്‍. ഇവര്‍ ചികിത്സിക്കാന്‍ ഇടയുള്ള നൂറുകണക്കിന് രോഗികളെ കണ്ടെത്താനായി വ്യാപക തെരച്ചിലാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. രോഗബാധിതരായ ജിപിമാരുടെ സര്‍ജറി പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ അടച്ചുപൂട്ടി. ഇന്‍ഫെക്ഷന്‍ ബാധിച്ച രോഗികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതര്‍. 

ആരോഗ്യപ്രശ്‌നങ്ങളുള്ളവരിലേക്ക് വൈറസ് പെട്ടെന്ന് തന്നെ കടന്നുചെല്ലുമെന്ന അപകടം പതിയിരിക്കുന്നതിനാലാണ് രണ്ട് ബ്രൈറ്റണ്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച രോഗികളെ കണ്ടെത്താന്‍ അടിയന്തര തെരച്ചിലിന് തുടക്കമിട്ടത്. ചുരുങ്ങിയത് 15 രോഗികളെങ്കിലും ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളതായാണ് എന്‍എച്ച്എസ് വൃത്തങ്ങള്‍ കരുതുന്നത്. എന്നാല്‍ രോഗം പടരുന്ന രീതി നോക്കിയാല്‍ ഇപ്പോള്‍ നൂറോളം പേരിലേക്ക് വൈറസ് എത്തിച്ചേരാനുള്ള സമയം ആയിട്ടുണ്ടെന്ന് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

മാരകമായ രോഗം ബാധിച്ച് 1000 പേര്‍ മരിച്ചതിന് പിന്നാലെയാണ് ബ്രിട്ടനില്‍ ആശങ്ക പരത്തുന്ന വാര്‍ത്ത പുറത്തുവന്നത്. ഇന്‍ഫെക്ഷന്‍ ബാധിച്ച ഡോക്ടര്‍മാരില്‍ ഒരാള്‍ കാര്‍ഡെന്‍ ഹില്‍ കൗണ്ടി ഓക് മെഡിക്കല്‍ സെന്ററിലാണ് പ്രാക്ടീസ് ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ അടച്ചുപൂട്ടിയ മെഡിക്കല്‍ സെന്റര്‍ ശുചിയാക്കല്‍ പ്രക്രിയയ്ക്ക് വിധേയമാക്കുകയാണ്. സിംഗപ്പൂരില്‍ നിന്നും വൈറസുമായി യാത്ര ചെയ്ത മധ്യവയസ്‌കനായ ബിസിനസ്സുകരനില്‍ നിന്നും ബ്രൈറ്റണിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് വൈറസ് പിടിപെട്ടതെന്നാണ് കരുതുന്നത്. 

ഈ സൂപ്പര്‍ സ്പ്രഡര്‍ ഇപ്പോള്‍ ഐസൊലേഷന്‍ യൂണിറ്റിയിലാണ്. ബ്രിട്ടനില്‍ നൂറുകണക്കിന് പേര്‍ ഇയാളുമായി അടുപ്പത്തില്‍ വന്നതായാണ് കരുതുന്നത്. സ്ഥിതിഗതികള്‍ ഭീതിജനകമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചൈനയ്ക്ക് പുറത്ത് ചെറിയ തോതിലെങ്കിലും രോഗം കണ്ടെത്തുന്നത് തീപ്പൊരി മാത്രമാണെന്നും ഇത് വലിയ തീയായി ആളിപ്പടരാമെന്നും ഡബ്യുഎച്ച്ഒ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.