CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 53 Minutes 7 Seconds Ago
Breaking Now

'മുസ്ലിംകള്‍ മനുഷ്യരല്ലേ, അവര്‍ നമ്മുടെ സഹോദരങ്ങളല്ലേ? നിങ്ങള്‍ എന്തിനാണ് ഒരു മുസ്ലിമിനെ കൊല്ലുന്നത്? മകന്‍ ആര്യന്‍ മിശ്രയെ ഹിന്ദുത്വ വാദികള്‍ കൊന്നത് മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് അമ്മ

'എന്റെ മകനെ മുസ്ലീമാണെന്ന് കരുതി അവര്‍ വെടിവച്ചു.

മുസ്ലിംകള്‍ മനുഷ്യരല്ലേ, അവര്‍ നമ്മുടെ സഹോദരങ്ങളല്ലേ? നിങ്ങള്‍ എന്തിനാണ് ഒരു മുസ്ലിമിനെ കൊല്ലുന്നത്? 19 വയസ്സുള്ള മകന്‍ ആര്യന്‍ മിശ്രയെ ഹിന്ദുത്വ ഗ്രൂപ്പായ ബജ്റംഗ് ദളുമായി ബന്ധമുള്ള ആളുകള്‍ പശുക്കടത്തുകാരനും മുസ്ലീമും ആണെന്ന് സംശയിച്ചു കൊലപ്പെടുത്തിയതിനെ കുറിച്ച് മാതാവ് ഉമയോട് ചോദിച്ചപ്പോള്‍ പറഞ്ഞ വാക്കുകളാണിത്.

'എന്റെ മകനെ മുസ്ലീമാണെന്ന് കരുതി അവര്‍ വെടിവച്ചു. മുസ്ലീങ്ങള്‍ മനുഷ്യരല്ലേ, നമ്മുടെ സഹോദരങ്ങളല്ലേ? നിങ്ങള്‍ എന്തിനാണ് ഒരു മുസ്ലിമിനെ കൊല്ലുന്നത്? മുസ്ലീങ്ങള്‍ ഞങ്ങളെ സംരക്ഷിക്കുന്നു,'' ദുഃഖിതയായ അമ്മ ജേര്‍ണോ പറയുന്നു. ആഗസ്റ്റ് 23-ന് ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലെ എന്‍എച്ച്-19-ല്‍ ഗഡ്പുരി ടോള്‍ പ്ലാസയ്ക്ക് സമീപം പശു സംരക്ഷകനും പ്രാദേശിക ഹിന്ദുത്വ നേതാവുമായ അനില്‍ കൗശികിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വവാദികള്‍ 50-ഓളം പേര്‍ ഓടിച്ചതിനെ തുടര്‍ന്ന് ആര്യന്റെ തലയ്ക്കും വലത് തോളിനും വെടിയേറ്റു.

തന്റെ മകന്റെ ഘാതകര്‍, ആര്യന്‍ മുസ്ലീമാണെന്ന് കരുതിയെന്നും 'ഇപ്പോള്‍ ഒരു ബ്രാഹ്‌മണനെ കൊന്നതില്‍ ഖേദിക്കുന്നു'വെന്നും ആര്യന്റെ പിതാവ് സിയാനന്ദ് മിശ്ര പറഞ്ഞതിന് പിന്നാലെയാണ് ഉമയുടെ പ്രസ്താവന. ''എന്റെ മകന്‍ മുസ്ലീമാണെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം (അനില്‍ കൗശിക്) പറഞ്ഞു. ഇപ്പോള്‍ ഒരു ബ്രാഹ്‌മണനെ കൊന്നതില്‍ അയാള്‍ ഖേദിക്കുന്നു,'' അനില്‍ കൗശിക്കിനെ കാണാന്‍ ഫരീദാബാദിലെ ലോക്കല്‍ ജയിലില്‍ എത്തിയ സിയാനന്ദ് മിശ്ര പറയുന്നു.

''ഞാന്‍ കൗശികനോട് ചോദിച്ചു, 'നിങ്ങള്‍ എന്തിനാണ് ഒരു മുസ്ലിമിനെ കൊല്ലുന്നത്? പശു കാരണം മാത്രമാണോ?' നിങ്ങള്‍ക്ക് കാറിന്റെ ചക്രത്തില്‍ വെടിവെക്കുകയോ പോലീസിനെ വിളിക്കുകയോ ചെയ്യാമായിരുന്നു. എന്തിനാണ് നിയമം കൈയിലെടുക്കുന്നത്?' കൗശികിന് പ്രതികരണമൊന്നും ഉണ്ടായില്ല,'' മിശ്രയെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ''ഫരീദാബാദിലെ മോനു മനേസര്‍'' എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കൗശിക് മുസ്ലീം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധനാണ്. ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദളിലെ അംഗമാണ് കൗശിക് .

ഓഗസ്റ്റ് 23ന് അര്‍ധരാത്രിയോടെ നൂഡില്‍സ് കഴിക്കാന്‍ സുഹൃത്തുക്കളായ ഹര്‍ഷിത്തിനും ഷാങ്കിക്കുമൊപ്പം ഡസ്റ്റര്‍ കാറില്‍ പോകുകയായിരുന്നു ആര്യന്‍. ഡസ്റ്റര്‍, ഫോര്‍ച്യൂണര്‍ എസ്യുവികള്‍ ഉപയോഗിച്ച് ചില ''കന്നുകാലി കടത്തുകാര്'' നഗരത്തില്‍ നിരീക്ഷണം നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. പിന്നില്‍ നിന്ന് വെടിയുതിര്‍ത്ത ഹിന്ദുത്വവാദികള്‍ ആര്യന്റെ കഴുത്തിന് സമീപം വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടാമത്തെ ബുള്ളറ്റ് ആര്യന്റെ നെഞ്ചിലാണ് പതിച്ചത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷം ആര്യന്‍ മരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.