CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 31 Minutes 28 Seconds Ago
Breaking Now

എന്‍എച്ച്എസ് ഡെന്റല്‍ ചെലവുകള്‍ വര്‍ദ്ധിപ്പിക്കും; ഈ മാസം അവസാനത്തോടെ സുപ്രധാന ചികിത്സയ്ക്ക് 75 പൗണ്ടിലേക്ക് വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റ്; കൂടുതല്‍ പണം വരുന്നതിന് പകരം ആളുകള്‍ ചികിത്സ ചുരുക്കുമെന്ന് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്

ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ രോഗികള്‍ക്ക് കനത്ത ആഘാതമാകും

എന്‍എച്ച്എസിലേക്ക് കൂടുതല്‍ പണം ലഭിക്കാന്‍ രോഗികളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കിയാല്‍ മതിയാകുമോ? കൂടുതല്‍ പണം ഈടാക്കുന്നത് ഡെന്റല്‍ മേഖലയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന മനോവ്യാപാരത്തില്‍ സുപ്രധാന ഡെന്റല്‍ ചികിത്സയ്ക്ക് അടുത്ത മാസം മുതല്‍ 2.4% നിരക്ക് വര്‍ദ്ധിപ്പിച്ച് ഗവണ്‍മെന്റ്. 

എന്‍എച്ച്എസില്‍ പല്ല് അടയ്ക്കാനുള്ള ചെലവുകളാണ് ഏപ്രില്‍ മുതല്‍ 75 പൗണ്ടിലേക്ക് വര്‍ദ്ധിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ചാര്‍ജ്ജുകള്‍ 2.4% വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് രോഗികള്‍ക്ക് തിരിച്ചടിയാകുന്നത്. ഇതിന് പുറമെ അടിസ്ഥാന ചെക്കപ്പിനുള്ള ചെലവ് 26.80 പൗണ്ടില്‍ നിന്നും 27.40 പൗണ്ടായും ഉയരും. 

ഫില്ലിംഗ്, റൂട്ട് കനാല്‍, എക്‌സ്ട്രാക്ഷന്‍ അപ്പോയിന്റ്‌മെന്റ് എന്നിവയ്ക്ക് 73.50 പൗണ്ടിന് പകരം 75.30 പൗണ്ടാണ് ചെലവ് വരിക. ഏറ്റവും ഗുരുതരമായ ബാന്‍ഡ് 3 പ്രവൃത്തികള്‍ക്ക് 319.10 പൗണ്ടായിരുന്നത് 326.70 പൗണ്ടായും ഉയരും. 

'ഈ നിരക്ക് വര്‍ദ്ധനവുകള്‍ ചെലവ് ചുരുക്കലിലേക്കാണ് നയിക്കുക. ഇത് സേവനങ്ങള്‍ ഒരു പെന്നി പോലും സംഭാവന ചെയ്യില്ല', ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷനിലെ ശിവ് പാബരി പറഞ്ഞു. മന്ത്രിമാര്‍ക്ക് ചെലവ് കുറയ്ക്കാന്‍ രോഗികള്‍ കൂടുതല്‍ നല്‍കേണ്ടി വരികയാണ്. ലക്ഷക്കണക്കിന് രോഗികള്‍ നേരിടുന്ന ചെലവ് ചുരുക്കലിനുള്ള ന്യായം റേച്ചല്‍ റീവ്‌സ് പറയണം, അദ്ദേഹം ആവശ്യപ്പെട്ടു. 

എന്‍എച്ച്എസ് ഡെന്റിസ്ട്രി മരണത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ജറികള്‍. ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ രോഗികള്‍ക്ക് കനത്ത ആഘാതമാകും നേരിടുക. 




കൂടുതല്‍വാര്‍ത്തകള്‍.