CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 3 Minutes 25 Seconds Ago
Breaking Now

കുടിയേറ്റ കെയര്‍ ജോലിക്കാരെ 'കൈവിട്ട്' യുകെ ഗവണ്‍മെന്റ്; സഹായം ലഭ്യമാക്കാനുള്ള സ്‌കീമിന്റെ പിന്തുണ ലഭിച്ചത് കേവലം 4 ശതമാനത്തില്‍ താഴെ കെയര്‍ ജീവനക്കാര്‍ക്ക് മാത്രം; ചൂഷണത്തിന് വിധേയരാകുന്ന കുടിയേറ്റ കെയറര്‍മാരുടെ ദുരിതം തുടരുന്നു

എംപ്ലോയറുമായി ബന്ധിപ്പിച്ച വിസയില്‍ യുകെയിലെത്തിയ ആയിരക്കണക്കിന് കെയറര്‍മാരാണ് ചൂഷണത്തിന് ഇരകളായത്

മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ബ്രിട്ടന്റെ കെയര്‍ മേഖലയിലേക്ക് ജോലി ചെയ്യാനായി എത്തിയത്. എന്നാല്‍ കെയര്‍ മേഖല ഇവരെ രൂക്ഷ ചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്നുവെന്ന പരാതി ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കുടിയേറ്റ ജോലിക്കാര്‍ക്ക് ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഗവണ്‍മെന്റ് സ്‌കീം നടപ്പാക്കിയത്. എന്നാല്‍ ചൂഷണത്തിന് ഇരയാകുന്ന കേവലം 4 ശതമാനത്തില്‍ താഴെ കെയര്‍ ജോലിക്കാര്‍ക്കാണ് ഇതിന്റെ സഹായം ലഭിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

പുതിയ എംപ്ലോയര്‍മാരിലേക്ക് കെയര്‍ ജോലിക്കാരെ എത്തിക്കാന്‍ തയ്യാറാക്കിയ സ്‌കീമിന് മള്‍ട്ടിമില്ല്യണ്‍ പൗണ്ട് ചെലവുണ്ട്. ചൂഷണത്തിന് വിധേയമായ 28,000 കുടിയേറ്റ കെയര്‍ ജോലിക്കാരില്‍ കേവലം 3.4% പേര്‍ക്കാണ് പുതിയ സ്‌കീമിന്റെ ഗുണം ലഭിച്ചതെന്ന് വര്‍ക്ക് റൈറ്റ്‌സ് സെന്റര്‍ കണ്ടെത്തി. സോഷ്യല്‍ കെയര്‍ മേഖലയില്‍ 131,000 വേക്കന്‍സികള്‍ നിലവിലുണ്ട്. 

'കൊവിഡിന് ശേഷം ഇംഗ്ലണ്ടിന് കൂടുതല്‍ കെയര്‍ ജീവനക്കാരുടെ ആവശ്യമുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ഈ ആവശ്യത്തിന് മറുപടിയായി ഇവിടെയെത്തി. എന്നാല്‍ ജോലിക്ക് പകരം അവര്‍ തട്ടിപ്പിന് ഇരയായി. ഇവര്‍ക്ക് നീതി ലഭിക്കുന്നതിന് പകരം പ്രവര്‍ത്തിക്കാത്ത ഒരു റഫര്‍ പ്രോഗ്രാമാണ് കിട്ടിയത്', വര്‍ക്ക് റൈറ്റ്‌സ് സെന്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ഡോറാ ഒലിവിയ വികോല്‍ പറഞ്ഞു. 

എംപ്ലോയറുമായി ബന്ധിപ്പിച്ച വിസയില്‍ യുകെയിലെത്തിയ ആയിരക്കണക്കിന് കെയറര്‍മാരാണ് ചൂഷണത്തിന് ഇരകളായത്. 2024 മേയ് മുതല്‍ 2025 ഏപ്രില്‍ വരെ ഗവണ്‍മെന്റ് ഫണ്ടുള്ള സ്‌കീമിലേക്ക് ഇവരെ റഫര്‍ ചെയ്‌തെങ്കിലും ചെറിയൊരു ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിച്ചത്. ആയിരക്കണക്കിന് പൗണ്ട് സ്‌പോണ്‍സര്‍ഷിപ്പ് ഫീസ് വാങ്ങുക, മിനിമം വേജില്‍ താഴെ ശമ്പളം കൊടുക്കുക, യുകെ എംപ്ലോയ്‌മെന്റ് നിയമങ്ങള്‍ ലംഘിക്കുക, ആധുനിക അടിമത്ത നിയമങ്ങള്‍ തെറ്റിക്കുക എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ 470 കെയര്‍ സേവനദാതാക്കളുടെ സ്‌പോണ്‍സര്‍ ലൈസന്‍സാണ് റദ്ദാക്കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.