CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 20 Seconds Ago
Breaking Now

ഭര്‍ത്താവിനോടും, മക്കളോടും ഹേമലത ചെയ്ത കൊടുംചതി! നാട്ടിലേക്ക് യാത്ര പോകാനായി ഇറങ്ങവെ 'ഇപ്പോള്‍ വരാമെന്ന്' പറഞ്ഞ് മലയാളി ഭാര്യ പോയത് കോടതിയിലേക്ക്; ഭാര്യയെ കാണാതായെന്ന് പോലീസില്‍ വരെ റിപ്പോര്‍ട്ട് ചെയ്ത് അന്വേഷിച്ച് നടന്ന് ഒടുവില്‍ തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന സത്യം?

വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി 12 മണിക്കൂറുകള്‍ക്ക് ശേഷം രാത്രി 10.30-ഓടെയാണ് ഭാര്യക്ക് യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചെന്ന് കുടുംബം മനസ്സിലാക്കിയത്

കുടുംബസമേതം നാട്ടിലേക്കുള്ള യാത്ര അല്‍പ്പം ചെലവേറിയതാണെങ്കിലും സന്തോഷം നിറഞ്ഞ കാര്യം തന്നെയാണ്. വീട്ടുകാരെയും, നാട്ടുകാരെയും കാണുമ്പോഴുള്ള അവസ്ഥ പ്രവാസികള്‍ക്ക് മാത്രം മനസ്സിലാകുന്ന കാര്യമാണ്. അത്തരത്തില്‍ നാട്ടിലേക്ക് കുടുംബസമേതം പുറപ്പെടാന്‍ ഒരുങ്ങവെയാണ് ഭാര്യ ഹേമലതയെ പെട്ടെന്ന് കാണാതായതെന്ന് ഭര്‍ത്താവ് ജയപ്രകാശ് ഓര്‍മ്മിക്കുന്നു. പക്ഷെ വിമാനത്താവളത്തിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പ് ഇവര്‍ പോയത് എങ്ങോട്ടായിരുന്നുവെന്ന സത്യം വെളിപ്പെടുമ്പോഴേക്കും ഏറെ വൈകിയിരുന്നു. 

ഇന്ത്യയിലേക്കുള്ള യാത്രക്കായി മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ഹോട്ടലില്‍ തങ്ങാനായി കുടുംബം തയ്യാറെടുക്കുകയായിരുന്നു. ബര്‍മിംഗ്ഹാമിലെ ഗ്രേറ്റ് ബാറിലുള്ള വീട്ടില്‍ പെട്ടികള്‍ ഒരുക്കുന്ന തിരക്കില്‍ നില്‍ക്കുമ്പോഴായിരുന്നു ഹേമലത തനിക്കൊന്ന് അത്യാവശ്യമായി പുറത്തുപോകണമെന്ന് പറയുന്നത്. 

മുന്‍ ജോലി നഷ്ടമായതിനാല്‍ പുതിയൊരു ജോലി ലഭിച്ചെന്നും ഓഫീസ് നോക്കാന്‍ വേണ്ടിയാണ് പോകുന്നതെന്നും പറഞ്ഞാണ് തിരക്കിട്ട് പുറത്തുപോയത്. എന്നാല്‍ രണ്ട് മക്കളുടെ അമ്മയായ ഹേമലത യഥാര്‍ത്ഥത്തില്‍ ക്രൗണ്‍ കോടതിയില്‍ വിചാരണയ്ക്ക് ഹാജരാകാനായി പോയതായിരുന്നു. ഭര്‍ത്താവിനും, മക്കള്‍ക്കും മുന്നില്‍ അറിയിക്കാത്ത ഒരു സത്യം ബാക്കിയുണ്ടായിരുന്നു. മുന്‍ സ്ഥാപനമേധാവിയില്‍ നിന്നും 166,000 പൗണ്ട് മോഷ്ടിച്ചതിനാണ് ജോലി നഷ്ടമായതെന്നായിരുന്നു ആ സത്യം. 

ജയപ്രകാശിനെയും, മക്കളെയും ഇതൊന്നും അറിയിക്കാതെ ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ കുറ്റം ഏറ്റ് കസ്റ്റഡിയില്‍ പോകാതെ രക്ഷപ്പെടാമെന്നായിരുന്നു ഹേമലതയുടെ പ്രതീക്ഷ. എന്നാല്‍ ഈ പ്രതീക്ഷയാണ് അസ്ഥാനത്തായത്. രണ്ട് വര്‍ഷവും, മൂന്ന് മാസവും ജയില്‍ശിക്ഷ അനുഭവിക്കാന്‍ കോടതി വിധിച്ചതോടെയാണ് വീട്ടില്‍ അറിയിക്കാതെ ഒന്നും സംഭവിക്കാത്ത മട്ടില്‍ പോകാമെന്ന ധാരണ തെറ്റിയത്.

കരഞ്ഞ് കൊണ്ടിരിക്കവെയാണ് ഹേമലതയെ ജയിലിലേക്ക് കൂട്ടിക്കൊണ്ട് പോയത്. എന്നാല്‍ ഇതൊന്നും അറിയാതെ ഭര്‍ത്താവ് ജയപ്രകാശും, മക്കളും 'കാണാതായ' ഇവരെ തേടി അലയുകയായിരുന്നു. വല്ല അപകടത്തില്‍ പെട്ടെന്ന് കരുതി ആശുപത്രികളില്‍ പോലും കയറിയിറങ്ങി അന്വേഷിച്ചു. ഒടുവില്‍ കാണാതായെന്ന് പോലീസിലും റിപ്പോര്‍ട്ട് ചെയ്തു. 

വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി 12 മണിക്കൂറുകള്‍ക്ക് ശേഷം രാത്രി 10.30-ഓടെയാണ് ഭാര്യക്ക് യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചെന്ന് കുടുംബം മനസ്സിലാക്കിയത്. അതും മുന്‍ മേധാവി ഹേമലതയ്ക്ക് ശിക്ഷ വിധിച്ചെന്ന വാര്‍ത്ത ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് ഈ തിരിച്ചറിവ്. എന്നാല്‍ തങ്ങളുടെ കുടുംബത്തിന് പണത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഭാര്യ എന്തിന് വേണ്ടിയാണ് പണം മോഷ്ടിച്ചതെന്ന് പിടിയില്ലെന്നും ജയപ്രകാശ് പറയുന്നു. 'എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഞെട്ടലിലാണ് ഇപ്പോഴും', ജയപ്രകാശ് പറയുന്നു.1 മില്ല്യണ്‍ പൗണ്ടിന്റെ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. കൂടാതെ ജയപ്രകാശിന് റെന്റര്‍ പ്രോപ്പര്‍ട്ടികളുടെ ബിസിനസ്സും ഉണ്ടെന്ന് കോടതിയില്‍ വിശദമാക്കിയിരുന്നു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.