CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 59 Minutes 21 Seconds Ago
Breaking Now

ലേബറിന്റെ യുദ്ധപരിപാടി തുടക്കത്തിലേ പൊളിച്ച് നാറ്റോ? പ്രതിരോധ ചെലവുകള്‍ 3.5 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്ന് ഡിമാന്‍ഡ്; കുറവ് വരുന്നത് 40 ബില്ല്യണ്‍ പൗണ്ട്; കമ്മി പരിഹരിക്കാന്‍ ആകെയുള്ള പോംവഴി നികുതി കൂട്ടല്‍!

ബ്രിട്ടനെ യുദ്ധസജ്ജമാക്കുമെന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് നികുതി വര്‍ദ്ധനവുകള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന നിലപാടിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്

ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പ്രതിരോധ ചെലവ് റിവ്യൂ പര്യാപ്തമല്ലെന്ന് നാറ്റോ തിരിച്ചടിച്ചതോടെ കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാറ്റോ ആവശ്യപ്പെടുന്നത് പ്രകാരം പ്രതിരോധ ബജറ്റില്‍ 40 ബില്ല്യണ്‍ പൗണ്ടിന്റെ കുറവാണുള്ളത്. 

നാറ്റോ സഖ്യകക്ഷികളുടെ മിനിമം ചെലവഴിക്കല്‍ ലക്ഷ്യം നിലവിലെ 2 ശതമാനത്തില്‍ നിന്നും ജിഡിപിയുടെ 3.5 ശതമാനത്തിലേക്ക് ഉയര്‍ത്തുമെന്ന് നാറ്റോ മേധാവി മാര്‍ക്ക് റൂട്ടെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെയും, മറ്റ് നേതാക്കളെയും അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനെ പ്രതിരോധിക്കുന്നതിന് മാത്രമല്ല ഇതെന്നാണ് രസകരം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സുഖിപ്പിക്കാന്‍ വേണ്ടി കൂടിയാണ് ഈ പ്രതിരോധ ചെലവ് ഉയര്‍ത്തല്‍. 

നാറ്റോയിലെ പ്രധാന പങ്കുവഹിക്കുന്ന ബ്രിട്ടനെ സംബന്ധിച്ച് ഈ ആവശ്യം നിരാകരിക്കാന്‍ കഴിയില്ലെന്ന് സൈനിക ശ്രോതസ്സുകള്‍ പറയുന്നു. എന്നാല്‍ ഈ ബില്ലിന്റെ വലുപ്പം 40 ബില്ല്യണ്‍ പൗണ്ടാണെന്നതാണ് ഞെട്ടിക്കുന്ന വിഷയം. കഴിഞ്ഞ വര്‍ഷത്തെ വിവാദ ബജറ്റിലൂടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഉയര്‍ത്തിയ തുകയാണിത്. ഇന്‍കം ടാക്‌സിന്റെ ബേസ് റേറ്റില്‍ 5 പെന്‍സിന് തുല്യമാണ് ഈ തുക. 

ബ്രിട്ടനെ യുദ്ധസജ്ജമാക്കുമെന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് നികുതി വര്‍ദ്ധനവുകള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന നിലപാടിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ വാര്‍ത്ത തള്ളാന്‍ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി തയ്യാറായില്ല. പ്രതിരോധ ചെലവുകള്‍ ജിഡിപിയുടെ 2.3 ശതമാനത്തില്‍ നിന്നും 2.5 ശതമാനത്തിലേക്ക് 2027 ആകുന്നതോടെ ഉയര്‍ത്തുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇത് 2030 ആകുമ്പോള്‍ 3 ശതമാനത്തിലേക്ക് ഉയര്‍ത്താമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇപ്പോള്‍ നാറ്റോ ഉന്നയിച്ച ആവശ്യം സ്റ്റാര്‍മറെ വെട്ടിലാക്കുന്നതാണ്. 




കൂടുതല്‍വാര്‍ത്തകള്‍.