CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 56 Minutes 18 Seconds Ago
Breaking Now

പണം തരാം, ഈ കോറിഡോര്‍ ദുരിതം അവസാനിപ്പിയ്ക്കൂ! എന്‍എച്ച്എസ് ഇംഗ്ലണ്ടിന് അടിയന്തര സഹായവുമായി ഹെല്‍ത്ത് സെക്രട്ടറി; എ&ഇയില്‍ പ്രവേശിപ്പിക്കാന്‍ കഴിയാതെ രോഗികള്‍ പെരുവഴിയില്‍ കിടക്കുന്നതിന് അന്ത്യം കുറിയ്ക്കാന്‍ അവസാനശ്രമം

ശാരീരിക ആരോഗ്യപ്രശ്‌നങ്ങളുമായി എത്തുമ്പോള്‍ രോഗികള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ ചികിത്സ നല്‍കുന്ന പരിപാടി കുറയ്ക്കാന്‍ കഴിയുമെന്നാണ് സ്ട്രീറ്റിംഗ് പ്രതീക്ഷിക്കുന്നത്

എന്‍എച്ച്എസില്‍ അടിയന്തര ചികിത്സ നല്‍കേണ്ടുന്ന ഇടമാണ് എ&ഇകള്‍. എന്നാല്‍ എ&ഇകളില്‍ അടിയന്തര ശ്രദ്ധയും, പരിചരണവും ലഭിക്കാതെ മണിക്കൂറുകള്‍ കാത്തുകിടക്കുന്ന രോഗികളെ ഇടനാഴികളിലും മറ്റുമായി ചികിത്സിക്കേണ്ടി വരുന്ന ഗതികേട് തുടരുന്നുണ്ട്. ഈ പ്രതിസന്ധിക്ക് ഒരു അവസാനം സൃഷ്ടിക്കാനും, രോഗികള്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായം ലഭ്യമാക്കാനും എ&ഇയില്‍ നിന്നും അല്‍പ്പം മാറിയുള്ള സംവിധാനങ്ങളില്‍ ചികിത്സ ഒരുക്കാന്‍ എന്‍എച്ച്എസ് തയ്യാറെടുക്കുകയാണ്. 

ഇടനാഴി ചികിത്സ കുറയ്ക്കാനും,  എന്‍എച്ച്എസ് വിന്റര്‍ പ്രതിസന്ധി ഒഴിവാക്കാനുമുള്ള പദ്ധതികളുടെ ഭാഗമായാണ് ഹെല്‍ത്ത് സെക്രട്ടറി ഈ നടപടി ഊര്‍ജ്ജിതമാക്കുന്നത്. ഇംഗ്ലണ്ടിലെ അത്യാഹിത ചികിത്സ മെച്ചപ്പെടുത്താനുള്ള ഗവണ്‍മെന്റ് പദ്ധതികളുടെ പ്രധാന ഭാഗമാണ് ഈ നയം. എ&ഇകളില്‍ രോഗികള്‍ നേരിടുന്ന അനിശ്ചിതമായ കാലതാമസങ്ങളും, ആശുപത്രികളിലെ തിരക്കുകളും നിയന്ത്രിക്കാന്‍ ഈ നീക്കം സഹായകമാകുമെന്നാണ് കരുതുന്നത്. 

ശാരീരിക ആരോഗ്യപ്രശ്‌നങ്ങളുമായി എത്തുമ്പോള്‍ രോഗികള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ ചികിത്സ നല്‍കുന്ന പരിപാടി കുറയ്ക്കാന്‍ കഴിയുമെന്നാണ് സ്ട്രീറ്റിംഗ് പ്രതീക്ഷിക്കുന്നത്. 'എ&ഇയില്‍ ചികിത്സ ആവശ്യമില്ലാത്ത നിരവധി പേര്‍ അവിടെ എത്തുന്നുണ്ട്. കാരണം മറ്റ് സ്ഥലങ്ങളില്‍ അവര്‍ക്ക് ചികിത്സ ലഭിക്കാതെ പോകുന്നു. എന്‍എച്ച്എസിന് 40 പൗണ്ട് ചെലവുള്ള ജിപി അപ്പോയിന്റ്‌മെന്റ് കിട്ടാതെ രോഗികള്‍ 400 പൗണ്ട് ചെലവുള്ള എ&ഇയില്‍ എത്തുകയാണ്. രോഗിക്കും, നികുതിദായകനും ഇത് നഷ്ടമാണ്', സ്ട്രീറ്റിംഗ് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.