CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 14 Seconds Ago
Breaking Now

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാള്‍ സിപിഎം നേതാവായ എംഎല്‍എ...മധുരം വിളമ്പുന്ന ഡിവൈഎഫ്‌ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിന്‍ വര്‍ക്കി

ഒരു ആരോപണം വന്നുവെന്നും പരാതിക്കാരി ആരാണ് എന്ന് അറിയില്ലായിരുന്നുവെന്നും ഉടനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുലിനെ പുറത്താക്കിയെന്ന് പോസ്റ്റില്‍ പറയുന്നു.

ബലാത്സംഗ കേസിലെ കോടതിവിധിക്ക് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ഡിവൈഎഫ്‌ഐയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. രാഹുലിനെതിരെ ആരോപണം വന്ന ഉടനെ പരാതിക്കാരി ആരെന്നറിയാഞ്ഞിട്ട് പോലും കോണ്‍ഗ്രസ് ഉടനടി നടപടി എടുത്തെന്നും എന്നാല്‍ പരാതിയും കേസും ഉണ്ടായിട്ട് പോലും മുകേഷ് ഇപ്പോഴും സിപിഎം നേതാവായ എംഎല്‍എയാണെന്ന് അബിന്‍ വര്‍ക്കി കുറ്റപ്പെടുത്തി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അബിന്‍ വര്‍ക്കി ഇക്കാര്യം ഉന്നയിച്ചത്.

ഒരു ആരോപണം വന്നുവെന്നും പരാതിക്കാരി ആരാണ് എന്ന് അറിയില്ലായിരുന്നുവെന്നും ഉടനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുലിനെ പുറത്താക്കിയെന്ന് പോസ്റ്റില്‍ പറയുന്നു. പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അതിന് ശേഷം പരാതിക്കാരി പരാതി കൊടുത്തു. രാഹുല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതിയില്‍ കൊടുത്തു. മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തള്ളി.

തള്ളിയ ഉത്തരവ് വന്നത് 2.25 pmന്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് പ്രഖ്യാപനം വന്നത് 2.26 pm ന്.

ഇത്രയും കാര്യങ്ങള്‍ ആത്മാഭിമാനത്തോടെ ചെയ്ത ഒരു പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയില്‍ ചോദിക്കുന്നു. ഇനി മുകേഷിന്റെ കാര്യം എടുക്കുക. ആരോപണം വന്നു. നടപടിയില്ല. പരാതി കൊടുത്തു.നടപടിയില്ല. പരാതിക്കാരി പരസ്യമായി പറഞ്ഞു. നടപടിയില്ല. കേസ് എടുത്തു. നടപടിയില്ല. മാസങ്ങള്‍ കഴിഞ്ഞു. നടപടിയില്ല. ഇതിനിടയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു. ജനം വൃത്തിയായി തോല്‍പ്പിച്ചു. ഇന്നും അയാള്‍ സി പി എം നേതാവായ എംഎല്‍എ എന്നിട്ടും മധുരം വിളമ്പുന്ന ഡി.വൈഎഫ്.ഐക്കാരാ.. ഉളുപ്പുണ്ടോ എന്നാണ് അബിന്‍ വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

 

ഒരു ആരോപണം വന്നു. പരാതിക്കാരി ആരാണ് എന്ന് അറിയില്ലായിരുന്നു. ഉടനെ,

1. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കി.

2. പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

3. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

അതിന് ശേഷം പരാതിക്കാരി പരാതി കൊടുത്തു. രാഹുല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതിയില്‍ കൊടുത്തു. മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തള്ളി.

തള്ളിയ ഉത്തരവ് വന്നത് 2.25 pm.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് പ്രഖ്യാപനം വന്നത് 2.26 pm.

ഇത്രയും കാര്യങ്ങള്‍ ആത്മാഭിമാനത്തോടെ ചെയ്ത ഒരു പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയില്‍ ചോദിക്കുന്നു.

ഇനി മുകേഷിന്റെ കാര്യം എടുക്കുക.

ആരോപണം വന്നു.

നടപടിയില്ല.

പരാതി കൊടുത്തു.

നടപടിയില്ല.

പരാതിക്കാരി പരസ്യമായി പറഞ്ഞു.

നടപടിയില്ല.

കേസ് എടുത്തു.

നടപടിയില്ല.

മാസങ്ങള്‍ കഴിഞ്ഞു.

നടപടിയില്ല.

ഇതിനിടയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു.

ജനം വൃത്തിയായി തോല്‍പ്പിച്ചു.

ഇന്നും അയാള്‍ സി പി എം നേതാവായ എം.എല്‍.എ.

എന്നിട്ടും മധുരം വിളമ്പുന്ന ഡി.വൈഎഫ്.ഐക്കാരാ..

ഉളുപ്പുണ്ടോ

 

 

 




കൂടുതല്‍വാര്‍ത്തകള്‍.