CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 58 Minutes 32 Seconds Ago
Breaking Now

ഡല്‍ഹിയില്‍ കോവിഡ് ബാധിതന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം; എത്തിച്ചപ്പോഴേക്കും രോഗി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍

കോവിഡ് രോഗിയെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് കപില്‍ മിശ്ര ആരോപിച്ചു.

ഡല്‍ഹിയില്‍  കോവിഡ് ബാധിതന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം. സൗത്ത് ഡല്‍ഹിയില്‍ ഗ്രേറ്റര്‍ കൈലാസ് സ്വദേശിയായ 68 കാരന്‍ മരിച്ച സംഭവത്തിലാണ് മകള്‍ അമര്‍ പ്രീത് ആരോപണവുമായി രംഗത്തെത്തിയത്. ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണന്‍ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ രാവിലെ 8.5 ഓടെ ആശുപത്രിയില്‍ എത്തിയെന്നും സഹായിക്കണമെന്നുമാണ് ആദ്യ പോസ്റ്റില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 9.8 ന് ഇട്ട രണ്ടാമത്തെ പോസ്റ്റില്‍ അച്ഛന്‍ മരിച്ചെന്നും യുവതി പറയുന്നു.

പിതാവിനെ രക്ഷിക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അടുത്ത പോസ്റ്റില്‍ വിമര്‍ശിച്ചു. എന്നാല്‍ ഈ ആരോപണം തള്ളി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. രോഗിക്ക് ചികിത്സ നിഷേധിച്ചിരുന്നില്ലെന്നും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നുവെന്നുമാണ് വിശദീകരണം.

അതേസമയം ആരോപണം ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. കെജ്രിവാള്‍ സര്‍ക്കാരിനെതിരെ ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്തെത്തി. കോവിഡ് രോഗിയെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് കപില്‍ മിശ്ര ആരോപിച്ചു. പരസ്യത്തിനായി മൂന്നു ദിവസം കൊണ്ട് 12 കോടി കെജ്രിവാള്‍ ചെലവാക്കിയെന്നും ഈ സാഹചര്യത്തിലാണ് കോവിഡ് രോഗിക്ക് ദുര്യോഗം ഉണ്ടായതെന്നും കപില്‍ മിശ്ര കുറ്റപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.