CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 36 Minutes 20 Seconds Ago
Breaking Now

എല്ലാം ചൈന അറിഞ്ഞതാണ്; പക്ഷെ ലോകത്തെ അറിയിക്കാതെ മറച്ചു? ഹോങ്കോംഗില്‍ നിന്ന് ഒളിച്ചോടിയ ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍

ചൈന ഇപ്പോള്‍ അവകാശപ്പെടുന്ന സമയത്തിന് മുന്‍പ് തന്നെ പുതിയ കൊറോണാവൈറസിനെക്കുറിച്ച് അധികൃതര്‍ക്ക് അറിവുണ്ടായിരുന്നു

കൊറോണാവൈറസ് മഹാമാരി ചൈനീസ് സര്‍ക്കാര്‍ ഒളിച്ചുവെയ്ക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തി ചൈനീസ് വൈറോളജിസ്റ്റ്. സത്യം വെളിപ്പെടുത്തിയാല്‍ എങ്ങിനെ കൈകാര്യം ചെയ്യപ്പെടുമെന്ന് അറിയാവുന്നത് കൊണ്ടാണ് ഹോങ്കോംഗില്‍ നിന്നും താന്‍ രക്ഷപ്പെട്ടതെന്നും യുഎസില്‍ എത്തിയ ഡോ. ലീ മെംഗ് യാന്‍ പറഞ്ഞു. 

ഹോങ്കോംഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ വൈറോളജി & ഇമ്മ്യൂണോളജി സ്‌പെഷ്യലിസ്റ്റായിരുന്നു ഡോ. ലീ. ചൈന ഇപ്പോള്‍ അവകാശപ്പെടുന്ന സമയത്തിന് മുന്‍പ് തന്നെ പുതിയ കൊറോണാവൈറസിനെക്കുറിച്ച് അധികൃതര്‍ക്ക് അറിവുണ്ടായിരുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. മഹാമാരി തുടങ്ങുന്ന ഘട്ടത്തില്‍ താന്‍ നടത്തിയ ഗവേഷണങ്ങള്‍ മുതിര്‍ന്ന എക്‌സ്‌പേര്‍ട്ടുകള്‍ അവഗണിച്ചെന്നും ഡോ. ലീ പറയുന്നു. ഇതിന് ശേഷമാണ് ആഗോള തലത്തില്‍ കൊവിഡ്-19 പടര്‍ന്നത്. 

തന്റെ ഗവേഷണങ്ങള്‍ ജീവനുകള്‍ രക്ഷിക്കാന്‍ സഹായകമാകുമായിരുന്നുവെന്നാണ് ഡോ. ലീ മെംഗ് യാന്‍ കരുതുന്നത്. ഇനിയൊരിക്കലും ഹോങ്കോംഗിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന ബോധ്യത്തോടെയാണ് ഇവര്‍ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. കൊവിഡ്-19 ആയി രൂപമെടുത്ത കൊറോണാവൈറസ് സംബന്ധിച്ച പഠനങ്ങള്‍ മാറ്റിവെച്ച് ചൈനയലെ സാര്‍സ് കേസുകളെക്കുറിച്ച് പഠിക്കാനാണ് 2019 ഡിസംബറില്‍ യൂണിവേഴ്‌സിറ്റിയിലെ സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടത്. 

വിദേശ വിദഗ്ധരെ ചൈന അടുപ്പിച്ചില്ല. ഹോങ്കോംഗില്‍ നിന്ന് പോലും ആരെയും ഗവേഷണം ചെയ്യാന്‍ അനുവദിച്ചില്ല. ഈ സമയത്ത് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവന്‍ഷനിലെ സുഹൃത്തില്‍ നിന്ന് വുഹാനിലെ കേസുകളെക്കുറിച്ച് വിവരം ലഭിച്ചു, ഡോ. ലീ പറയുന്നു. ഡിസംബര്‍ 31ന് തന്നെ മനുഷ്യരില്‍ രോഗം പടരുന്നതായി ഇവര്‍ വിവരം നല്‍കി. ചൈനയും, ഡബ്യുഎച്ച്ഒയും ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് ഏറെ മുന്‍പായിരുന്നു ഇത്. 

എന്നാല്‍ ഈ വിവരം സൂപ്പര്‍വൈസറെ അറിയിച്ചപ്പോള്‍ തലയാട്ടുക മാത്രമാണ് ചെയ്തതെന്ന് ഡോ. ലീ ഓര്‍ക്കുന്നു. ജനുവരി 9ന് ലോകാരോഗ്യ സംഘടന ലോകത്തിന് നല്‍കിയ വിശദീകരണം അതിലേറെ ഞെട്ടിക്കുന്നതാണ്. ചില രോഗികളില്‍ സംശയിക്കപ്പെടുന്ന വൈറസ് കടുത്ത രോഗാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും ആളുകള്‍ക്കിടയില്‍ പകരുന്നില്ലെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചെന്നാണ് ഡബ്യുഎച്ച്ഒ പറഞ്ഞത്. 

കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് മനുഷ്യരില്‍ പടരുന്നതായി അറിയിച്ചപ്പോള്‍ നിശബ്ദമായി ഇരിക്കാനാണ് സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടത്. ഡബ്യുഎച്ച്ഒ, ചൈനീസ് സര്‍ക്കാരും, ചൈന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധവും അഴിമതിയും അറിയാവുന്നതിനാല്‍ ഇതില്‍ അത്ഭുതം തോന്നിയില്ലെന്ന് ഡോ. ലീ പ്രതികരിച്ചു. യുഎസിലേക്ക് കടന്ന ഇവര്‍ ഇപ്പോള്‍ ജീവഭയത്താല്‍ ഒളിവിലാണ് കഴിയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.