CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 49 Minutes 49 Seconds Ago
Breaking Now

മന്ത്രിസഭാ രൂപീകരണം: ചീഫ് വിപ്പ് പദവിക്ക് അപ്പുറം കേരള കോണ്‍ഗ്രസിന് വകുപ്പുകള്‍ വിട്ടുനല്‍കില്ല, കടുത്ത നിലപാടിലേക്ക് സിപിഐ

രണ്ടു മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് ഒന്നു മാത്രമേ നല്‍കാനാവൂ എന്ന് സിപിഎം അറിയിച്ചു കഴിഞ്ഞു.

മന്ത്രിസഭാ രൂപീകരണത്തിനുള്ള  ഇടതുമുന്നണി യോഗം തിങ്കളാഴ്ച ചേരും. ഇതിനിടയില്‍ വകുപ്പ് വിഭജനത്തെപ്പറ്റി സിപിഎം–സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കേരള കോണ്‍ഗ്രസിനായി ഒരു വകുപ്പും വിട്ടുനല്‍കില്ലെന്ന കടുത്ത നിലപാടിലേക്ക് സിപിഐ. വൈദ്യുതി, പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍  കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതില്‍ സിപിഎമ്മില്‍ ആലോചന തുടങ്ങി. ഇന്ന് തിരുവന്തപുരത്ത് ചേരുന്ന സിപിഎം അവയ് ലബിള്‍ സെക്രട്ടറിയേറ്റ് യോഗം സാധ്യതകള്‍ ആരായുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.

രണ്ടു മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് ഒന്നു മാത്രമേ നല്‍കാനാവൂ എന്ന് സിപിഎം അറിയിച്ചു കഴിഞ്ഞു. ഇതോടെയാണ്  നിര്‍ണായക വകുപ്പ് വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. പൊതുമരാമത്ത്, കൃഷി, ജലവിഭവം എന്നീ വകുപ്പുകളാണ് കേരള കോണ്‍ഗ്രസ് ചോദിക്കുന്നത്. എന്നാല്‍ ചീഫ് വിപ്പ് പദവിക്ക് അപ്പുറം ഒരു വകുപ്പും വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് സിപിഐ. നേരത്തെ നിയമവും ടൂറിസം കൈയിലുണ്ടായിരുന്ന സിപിഐ അതു വിട്ടുനല്‍കിയപ്പോള്‍ വനംവകുപ്പ് ലഭിച്ചത്.

പി.ജെ ജോസഫ് ഇടതുമുന്നണിയിലുണ്ടായിരുന്ന സമയത്ത് വിദ്യാഭ്യാസം,പൊതുമരാമത്ത്,രജിസ്‌ട്രേഷന്‍ എന്നിവര കേരള കോണ്‍ഗ്രസിനായിരുന്നു. പിജെ ജോസഫ് വിട്ടുപോയപ്പോള്‍ ആ വകുപ്പുകള്‍ എല്ലാം സിപിഎം തന്നെ എടുത്തിരുന്നുവെന്നാണ് സിപിഐ വാദം. യുഡിഎഫില്‍ പോലും കേരള കോണ്‍ഗ്രസ് കൃഷി വകുപ്പ് കൈകാര്യം ചെയ്തിട്ടില്ലെന്നിരിക്കെ അതു ചോദിക്കുന്നത് യുക്തിയല്ലെന്ന് സിപിഐ നേതൃത്വം സൂചിപ്പിക്കുന്നു. സിപിഎം ആകട്ടെ ധനം,വിദ്യാഭ്യാസം,ആരോഗ്യം,വ്യവസായം,തദ്ദേശം ഉള്‍പ്പടെയുള്ള ഒരു നിര്‍ണായ വകുപ്പുകളും വിട്ടുനല്‍കാന്‍ തയാറല്ല. പൊതുമരാമത്ത് ,വൈദ്യുതി, എന്നീ വകുപ്പകള്‍ക്കൊപ്പം  രജിസ്‌ട്രേഷന്‍ കൂടി വിട്ടുനല്‍കുന്നതിനാണ് സിപിഎമ്മില്‍ ആലോചന നടക്കുന്നത്.

സിപിഎം ഭരിച്ചിരുന്ന വകുപ്പാണെങ്കിലും വൈദ്യുതി വകുപ്പ് നല്‍കുന്നത് തള്ളികളയാനാവില്ലെന്ന് സിപിഎം നേതാക്കള്‍ സൂചന നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.