CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 11 Minutes 26 Seconds Ago
Breaking Now

ആശിഷ് തങ്കച്ചന്‍ ജനഹൃദയങ്ങളില്‍ നല്ല ഓര്‍മ്മകള്‍ നല്‍കി വിടവാങ്ങുന്നു. ശവസംസ്‌കാരം ഇന്ന് കാര്‍ഡിഫില്‍

കാര്‍ഡിഫ്: കാര്‍ഡിഫിന്റെ കണ്ണിലുണ്ണിയായിരുന്ന ആശിഷിന് ജനഹൃദയങ്ങളുടെ അന്തിമോപചാരം ഇന്ന് 6 മെയ് കാര്‍ഡിഫ് സെന്റ് കാഡോക്ള്‍സ് കത്തോലിക്ക (CF3 5LQ) പള്ളിയില്‍ വച്ച് അര്‍പ്പിക്കപ്പെടുന്നതായിരിക്കും. രാവിലെ 9 മണി മുതല്‍ പള്ളി ഹാളില്‍ വച്ച്  പൊതു ദര്‍ശനം തുടങ്ങും.10 മണിക്ക്   ശവസംസ്‌കാര പ്രാര്‍ത്ഥനകളോടെ  മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുകയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെടുന്നതുമായിരിക്കും. വീണ്ടും 12.30 മുതല്‍ ദൂരെ നിന്നും അന്തിമോപചാരം അര്‍പ്പിക്കുവാന്‍ വരുന്നവര്‍ക്ക് പൊതുദര്‍ശനം ഉണ്ടായിരിക്കും.  4.15ന് അവസാന പ്രാര്‍ത്ഥനയോടെ പള്ളിയില്‍ നിന്നും തോണ്‍ഹില്‍  (CF14 9UB) സെമിട്രിയിലേക്കുള്ള അന്തിമ യാത്ര തുടങ്ങും. വെയില്‍സ്  ക്‌നാനായ മിഷന്‍ ഡയറക്ടര്‍  ഫാ: അജൂബ്  തോറ്റനാനിയില്‍,  സിറോ മലബാര്‍ കാര്‍ഡിഫ് മിഷന്‍ ഡയറക്ടര്‍  ഫാ: പ്രജില്‍ പണ്ടാരപ്പറമ്പില്‍,    എന്നിവര്‍ ആത്മീയ നേതൃത്വം നല്‍കുന്നു. 

ഏപ്രില്‍ 11 ന് അര്‍ബുദരോഗത്തെ തുടര്‍ന്ന് ആശിഷ്  (35) നിര്യാതനായിരുന്നു. കോട്ടയം ജില്ലയിലെ കൂടല്ലൂര്‍ സ്വദേശിയും ഇപ്പോള്‍ കാര്‍ഡിഫ്   ക്‌നാനായ  സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യില്‍ ശ്രീ. തങ്കച്ചന്റെയും ശ്രീമതി. ബെസ്സിയുടെയും മകനായ ആശിഷ്  അയര്‍ലണ്ടിലുള്ള ആഷ്ലി സഹോദരിയാണ്. ആശിഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. റെഡ്ഡിങ്ങില്‍ അക്കൗണ്ടിംഗ് ജോലി ചെയ്യുന്ന   മെറിന്‍ ആണ് ഭാര്യ, മകന്‍ ജൈടന്‍(4). സഹോദരി ആഷ്‌ലി അയര്‍ലണ്ടില്‍ ഭര്‍ത്താവിനോടൊപ്പം താമസിക്കുന്നു. യുക്മയുടെ മുന്‍ വെയില്‍സ്  റീജിയണല്‍ പ്രസിഡന്റ് ബിനു കുര്യാക്കോസിന്റെ സഹോദരി പുത്രനാണ് ആശിഷ്. 

കാര്‍ഡിഫിലെ മാത്രമല്ല യുകെയിലെ  യുവജനതക്ക് എപ്പോഴും ഒരു മാര്‍ഗദര്‍ശിയായിരുന്നു ആശിഷ്. ആശിഷ് ഒരു നല്ല ഡാന്‍സ് കൊറിയോഗ്രാഫര്‍ ആയിരുന്നു. ഏഷ്യാനെറ്റ് ഡാന്‍സ് ഷോയില്‍ പങ്ക്കെടുത്തിരുന്നു.  കാര്‍ഡിഫിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് ആയ കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ  നേടും തൂണായിരുന്നു ആശിഷ്. അതുപോലെ ആശിഷ് വളരെ നല്ല ഒരു നമ്പര്‍ വണ്‍ ബാഡ്മിന്റണ്‍ പ്ലയെര്‍ കൂടിയായിരുന്നു. ദേശീയതലത്തില്‍ വളരെയേറെ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ ചാമ്പ്യന്‍ ആയിരുന്നു. ആശിഷ് ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. എല്ലാവരോടും എപ്പോഴും  വളരെ സ്‌നേഹത്തോടെ മാത്രമേ ഇടപെടുകയുള്ളു. മുപ്പത്തഞ്ചു് വര്‍ഷത്തെ ഈ ചെറിയ ജീവിതം കൊണ്ട് കുടുംബക്കാര്‍ക്കും  സമുദായത്തിലുള്ളവര്‍ക്കും നാട്ടുകാര്‍ക്കും സ്‌നേഹത്തിന്റെ നറുമലരുകള്‍ നേര്‍ന്ന ആശിഷിനെ സ്മരിക്കാം. 

ആദ്യമായി ആളുകളെ കണ്ടതിനുശേഷം തന്റെ നര്‍മ്മവും കുസൃതി നിറഞ്ഞ പുഞ്ചിരിയും കൊണ്ട് മായാത്ത ഒരു മുദ്ര പതിപ്പിച്ച ഒരാളായിരുന്നു ആശിഷ്. ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും എല്ലാവരുമായും എപ്പോഴും നല്ല ബന്ധം പുലര്‍ത്താനും അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. 

മകന്റെ അകാല വിയോഗത്തില്‍ വ്യസനിക്കുന്ന മാതാപിതാക്കള്‍ക്കും കുടുംബത്തിനും, യുക്മ ദേശീയ നേതൃത്വവും   യുക്മ ന്യൂസും അനുശോചനം അറിയിക്കുകയും ആശിഷിന്റെ നിത്യശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്യുന്നു. 

 

(ബെന്നി അഗസ്റ്റിന്‍)

 




കൂടുതല്‍വാര്‍ത്തകള്‍.