CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 25 Minutes 42 Seconds Ago
Breaking Now

വേപ്പുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം നിലവില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കി; വന്‍ ഡിസ്‌കൗണ്ടില്‍ പുകവലിക്കാനുള്ള ഉത്പന്നം വിറ്റഴിച്ച് ഷോപ്പുകള്‍; വേപ്പ് ഉപയോഗത്തിന് പിഴ 600 പൗണ്ട്; വാങ്ങിക്കൂട്ടി ശേഖരിച്ചാല്‍ തീപിടുത്തത്തിന് സാധ്യതയെന്നും മുന്നറിയിപ്പ്

16 വയസ്സിന് മുകളില്‍ പ്രായമുള്ള 14 ശതമാനം പേര്‍ ഇ സിഗററ്റുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് നിരോധനത്തിലേക്ക് എത്തിയത്

ബ്രിട്ടനില്‍ വേപ്പുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം വരുന്ന സാഹചര്യത്തില്‍ ഉത്പന്നങ്ങള്‍ അതിവേഗം വിറ്റഴിക്കാന്‍ വന്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ച് ഷോപ്പുകള്‍. മണിക്കൂറുകള്‍ മാത്രം നിരോധനത്തിന് ബാക്കിനില്‍ക്കവെയാണ് ഉത്പന്നങ്ങള്‍ വിറ്റുതീര്‍ക്കാനുള്ള ശ്രമം. 

ജൂണ്‍ 1 മുതലാണ് ബ്രിട്ടനില്‍ വേപ്പുകള്‍ക്ക് നിരോധനം നിലവില്‍ വരുന്നത്. ഇതോടെ ബിസിനസ്സുകള്‍ സിംഗിള്‍ ഉപയോഗത്തിനുള്ള വേപ്പുകളുടെ വില്‍പ്പനയും, വിതരണവും നടത്തുന്നത് നിയമവിരുദ്ധമായി മാറും. ഓണ്‍ലൈന്‍ വില്‍പ്പനയും ഇതോടെ നിര്‍ത്തലാക്കപ്പെടും. നിക്കോട്ടിന്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, ഇല്ലയോ എന്നത് പരിഗണിക്കാതെ എല്ലാ വേപ്പുകളും നിരോധനത്തില്‍ പെടും. Two baskets of vape products with price signs.

ഇത്തരം ഉത്പന്നങ്ങള്‍ അനധികൃതമായി കൈയില്‍ വെച്ചാല്‍ പിഴ 400 പൗണ്ടായിരുന്നത് 600 പൗണ്ടായി വര്‍ദ്ധിപ്പിക്കുമെന്ന് വേസ്റ്റ് ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക് എക്യൂപ്‌മെന്റ് വ്യക്തമാക്കി. നിരോധനത്തിന് ശേഷവും റീഫില്‍ ചെയ്യാവുന്ന വേപ്പുകള്‍ ലഭ്യമായിരിക്കും. 

എന്നിരുന്നാലും സിംഗിള്‍ യൂസ് വേപ്പുകള്‍ വാങ്ങിക്കൂട്ടുകയാണ് ആളുകള്‍. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് പരമാവധി വാങ്ങിക്കുകയാണ് ആളുകള്‍ ചെയ്യുന്നതെന്ന് ഷോപ്പ് ജീവനക്കാര്‍ വ്യക്തമാക്കുന്നു. 

2024 മുതല്‍ 2025 വരെ കാലയളവില്‍ 16 വയസ്സിന് മുകളില്‍ പ്രായമുള്ള 14 ശതമാനം പേര്‍ ഇ സിഗററ്റുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് നിരോധനത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. 2023-ല്‍ വലിച്ചെറിഞ്ഞ 5 മില്ല്യണ്‍ സിംഗിള്‍ യൂസ് വേപ്പുകളാണ് കണ്ടെടുത്തത്. കുട്ടികള്‍ ഇവ അനധികൃതമായി വാങ്ങുന്നുവെന്ന ആശങ്കയും ശക്തമായി. 




കൂടുതല്‍വാര്‍ത്തകള്‍.