CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 6 Seconds Ago
Breaking Now

കണ്ണൂരില്‍ വ്യാജ ഷെയര്‍ ട്രേഡിങ് ആപ്പിലൂടെ ഡോക്ടറുടെ 4.4 കോടി രൂപ തട്ടിയെടുത്തു, മുഖ്യ പ്രതിയ്ക്ക് സ്വന്തമായി മൊബൈല്‍ നമ്പരില്ല !

മറ്റുള്ളവരുടെ പേരിലെടുത്ത സിം കാര്‍ഡുകളും എടിഎം കാര്‍ഡുകളുമാണ് ഇയാള്‍ തട്ടിപ്പിനുപയോഗിച്ചിരുന്നത്.

കണ്ണൂരില്‍ വ്യാജ ഷെയര്‍ ട്രേഡിങ് ആപ്പിലൂടെ ഡോക്ടറുടെ 4.4 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതിക്ക് സ്വന്തമായി മൊബൈല്‍ നമ്പരില്ല. കേസില്‍ തട്ടിപ്പ് സംഘത്തിലം മുഖ്യ പ്രതി എറണാകുളം അറക്കപ്പടി സ്വദേശി സൈനുല്‍ ആബിദിനെ(41) കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരുടെ പേരിലെടുത്ത സിം കാര്‍ഡുകളും എടിഎം കാര്‍ഡുകളുമാണ് ഇയാള്‍ തട്ടിപ്പിനുപയോഗിച്ചിരുന്നത്.

തട്ടിപ്പിനിരയായ ഡോക്ടര്‍ ജൂണ്‍ 25നാണ് പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് നടത്തുന്നതിനായി പ്രതികള്‍ ഉള്‍പ്പെടുന്ന വാട്‌സാപ് ഗ്രൂപ്പിലൂടെ ഡോക്ടറെക്കൊണ്ട് അപ്‌സ്റ്റോക് എന്ന കമ്പനിയുടെ വെല്‍ത്ത് പ്രോഫിറ്റ് പ്ലാന്‍ സ്‌കീമില്‍ വന്‍ ലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ചാണ് പലതവണയായി 4,43,20,000 രൂപ നിക്ഷേപിപ്പിച്ചത്. ആദ്യം ചെറിയ തുകകളായിരുന്നു നിക്ഷേപിച്ചത്. പിന്നീട് ലാഭം പെരുപ്പിച്ചുകാട്ടി കൂടുതല്‍ തുക നിക്ഷേപിക്കാന്‍ പ്രതികള്‍ ഡോക്ടറെ പ്രേരിപ്പിക്കുകയായിരുന്നു.ഇങ്ങനെ പലതവണയായി 18 അക്കൌണ്ടുകളിലേക്ക് പ്രതികള്‍ ഡോക്ടറിന്റെ കയ്യില്‍ നിന്ന് പണം നിക്ഷേപിപ്പിച്ചു. ഇതെല്ലാം തട്ടിപ്പുസംഘം മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റുന്നുണ്ടായിരുന്നു.ൃലാഭവിഹിതം കൂടുന്നത് കണ്ട ഡോക്ടര്‍ സുഹൃത്തുക്കളില്‍നിന്നു പണം വാങ്ങി കൂടുതല്‍ നിക്ഷേപം നടത്തി. നിക്ഷേപം നാല് കോടി കവിഞ്ഞപ്പോള്‍ ലാഭം ഇരട്ടിയായെന്നു തെറ്റിദ്ധരിപ്പിച്ചു. പിന്നീട് ഡോക്ടര്‍ തുക പിന്‍വലിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ തട്ടിപ്പുസംഘം മുങ്ങുകയായിരുന്നു. കേസില്‍ പെരുമ്പാവൂര്‍ സ്വദേശി റിജാസ് (41), ചെന്നൈ മങ്ങാട് സ്വദേശി മഹബൂബാഷ ഫാറൂഖ് (39) എന്നിവരെ ഓഗസ്റ്റ് 10ന് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ഡോക്ടറുടെ പണം കൈമാറിയ 18 അക്കൌണ്ടുകളില്‍ ഒന്ന് ചെന്നൈ സ്വദേശിയായ സെന്തില്‍കുമാര്‍ എന്നയാളുടേതായിരുന്നു. ഈ അക്കൌണ്ടില്‍ വന്ന 44 ലക്ഷം രൂപ എടിഎം വഴിയും ഓണ്‍ലൈന്‍ ഇടപാടുവഴിയും കൈകാര്യം ചെയ്തിരുന്നത് റിജാസും മഹബൂബാഷയുമായിരുന്നു.ഡോക്ടര്‍ പണം നിക്ഷേപിച്ച സെന്തിലിന്റെ അക്കൗണ്ട് വിവരം തേടിയപ്പോഴാണ് റിജാസിനെക്കുറിച്ചും മഹബൂബാഷയെക്കുറിച്ചും പൊലീസിന് വിവരം ലഭിക്കുന്നത്. റിജാസും ബാഷയുമാണ് തന്നെക്കൊണ്ട് അക്കൗണ്ട് എടുപ്പിച്ചതെന്നും പാസ്ബുക്കും എടിഎം കാര്‍ഡും അവര്‍ കൈക്കലാക്കിയെന്നും സെന്തില്‍ പൊലീസിനോടു പറഞ്ഞിരുന്നു.

പിന്നീട് ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ആബിദിനിലേക്കെത്തുന്നത്.ഫോണ്‍ ഉപയോഗിക്കാത്ത ആബിദിനെ പിടികൂടാന്‍ പൊലീസ് പലതവണ സ്ഥലത്തെത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.ഓഗസ്റ്റ് 20 വരെ മറ്റൊരാളുടെ സിം കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ ഫോണ്‍ ചെയ്തിരുന്നു. പിന്നീട് ഇയാള്‍ സ്ഥലത്തെത്തിയപ്പോള്‍ നാട്ടില്‍നിന്നു വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസെത്തി പിടികൂടിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.