CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 31 Seconds Ago
Breaking Now

ഹോം സെക്രട്ടറിയുടെ കടുപ്പമേറിയ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ നിന്നും കെയര്‍ വര്‍ക്കര്‍മാരെ ഒഴിവാക്കാനുള്ള പദ്ധതി ആലോചനയില്‍ ; മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസമാകും

അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് നാഷണല്‍ കെയര്‍ സര്‍വ്വീസ് ആരംഭിക്കാനുള്ള ലക്ഷ്യം പ്രധാനമന്ത്രി പ്രഖ്യാപിക്കും.

ഒടുവില്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യുകെ കെയര്‍ വര്‍ക്കര്‍മാരും, അവരുടെ കുടുംബാംഗങ്ങളും കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്ത പുറത്തുവരുന്നു. ഹോം സെക്രട്ടറിയുടെ കടുപ്പമേറിയ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ നിന്നും കെയര്‍ വര്‍ക്കര്‍മാരെ ഒഴിവാക്കാനുള്ള പദ്ധതി പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പരിഗണിക്കുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. സോഷ്യല്‍ കെയര്‍ മേഖലയില്‍ നിന്നും സമ്മര്‍ദം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കങ്ങള്‍.

അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് നാഷണല്‍ കെയര്‍ സര്‍വ്വീസ് ആരംഭിക്കാനുള്ള ലക്ഷ്യം പ്രധാനമന്ത്രി പ്രഖ്യാപിക്കും. തന്റെ അള്‍ഷിമേഴ്സ് ബാധിച്ച പിതാവിന്റെ അനുഭവം മുന്‍നിര്‍ത്തിയാണ് അനുഭാവപൂര്‍വ്വമായ നീക്കങ്ങള്‍. ഇതോടൊപ്പമാണ് ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് നല്‍കാനും ബേണ്‍ഹാം ഒരുക്കം നടത്തുന്നത്.

യുകെയില്‍ സെറ്റില്‍മെന്റ് സ്റ്റാറ്റസ് ലഭിക്കുന്ന ബുദ്ധിമുട്ടാക്കി മാറ്റുന്നതാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദിന്റെ പദ്ധതികള്‍. എന്നാല്‍ ഇതില്‍ വ്യാപകമായി ഇളവുകള്‍ അനുവദിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകും. 

സോഷ്യല്‍ കെയര്‍ മേഖലയില്‍ വലിയ ചൂഷണങ്ങള്‍ക്കൊപ്പം, പര്യാപ്തമായ ശമ്പളവും നല്‍കാതെ ജോലി ചെയ്യിക്കുന്നതായി പരാതിയുണ്ട്. ഇതിനെല്ലാം പുറമെയാണ് കുടിയേറ്റ ജോലിക്കാര്‍ക്ക് ഐഎല്‍ആര്‍ ലഭിക്കാനുള്ള കാലയളവ് ഇരട്ടിയാക്കാന്‍ ഹോം സെക്രട്ടറി പദ്ധതിയിട്ടത്. ഇത് കെയര്‍ മേഖലയെ സാരമായി ബാധിക്കുന്നതാണ്.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ 2 ലക്ഷത്തോളം ഹെല്‍ത്ത്, കെയര്‍ വിസകളാണ് ഹോം ഓഫീസ് നല്‍കിയത്. ഇവര്‍ക്കൊപ്പം എത്തിയ കുടുംബാംഗങ്ങളും അനിശ്ചിതാവസ്ഥ നേരിടുകയാണ്. ആന്‍ഡി ബേണ്‍ഹാമിന്റെ വരവോടെ നിലവില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമായി. നിരവധി മലയാളി കുടുംബങ്ങള്‍ക്കുള്ള ആശ്വാസ വാര്‍ത്തയാണ് ഇത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.