9 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി അസം സ്വദേശി 21 കാരന്‍ അബ്ദുല്‍ ഹക്കീമിന് 23 വര്‍ഷം തടവ്. പെരുമ്പാവൂര്‍ ഭാഗത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന അസം സ്വദേശിയായ പെണ്‍കുട്ടിയെ വട്ടക്കാട്ടുപടി ഭാഗത്തുവച്ച് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. 2015 ലായിരുന്നു സംഭവം
ഒരു ദിവസം സന്ധ്യയ്ക്ക് കടയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞു പെണ്‍കുട്ടിയെ പ്രതി ഇരിങ്ങോള്‍ ഭാഗത്തുള്ള വിജനമായ റബര്‍ത്തോട്ടത്തില്‍ കൊണ്ടുപോയി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പ്രതി കൈയ്യും കാലും തോര്‍ത്തുമുപയോഗിച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയും പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീട്ടില്‍ തിരിച്ചെത്തിയ കുട്ടി പ്രതിയുടെ ഭാര്യയോട് വിവരം പറഞ്ഞു. ഇതേപറ്റി ചോദിച്ച ഭാര്യയെ പ്രതി ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് വീട്ടിലെ കിടപ്പുമുറിയില്‍ പൂട്ടിയിട്ട് വീണ്ടും പീഡിപ്പിച്ചു. 2015 മേയ് 22 ന് രാത്രി അബ്ദുള്‍ ഹക്കിം 23 കാരിയായ ഭാര്യയേയും രണ്ടുമാസം പ്രായമുള്ള മകനേയും കഴുത്തറത്ത് കൊലപ്പെടുത്തി.
2017ല്‍ കോടനാട് സ്കൂളിൽ ചേര്‍ത്തപ്പോള്‍ പെണ്‍കുട്ടി പീഡന വിവരം സ്‌കൂള്‍ അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.