CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 30 Minutes 56 Seconds Ago
Breaking Now

ജോളി പ്രൊഫസറല്ലെന്ന് നേരത്തെ അറിഞ്ഞു ; മതപാഠം പഠിപ്പിക്കാന്‍ ജോളിയുണ്ടായിരുന്നില്ല ; തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് ലൂര്‍ദ്ദ് മാതാ പള്ളി വികാരി

പ്രീ മാര്യേജ് കൗണ്‍സിലിംഗ് കോര്‍ഡിനേറ്റര്‍ ആയിരുന്നു ഇവര്‍ എന്നതൊക്കെ തെറ്റായ കാര്യമാണ്.

കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജയിലിലായ ജോളി എന്‍.ഐ.ടിയിലെ പ്രൊഫസറല്ലെന്ന കാര്യം നേരത്തെ മനസിലാക്കിയിരുന്നുവെന്ന് കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാ ജോസഫ്. പള്ളിയിലെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന വിശ്വാസി എന്നതില്‍ കവിഞ്ഞ് പ്രാധാന്യമുള്ള തസ്തികകളിലൊന്നും ജോളി ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ പള്ളിയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഐ.ടിയില്‍ അദ്ധ്യാപികയാണെന്നാണ് ഇവര്‍ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ സ്വത്തുതര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണമായതോടെ റോജോ നടത്തിയ അന്വേഷണത്തില്‍ അവര്‍ അദ്ധ്യാപികയല്ലെന്ന് മനസിലായി.

റോജോ അത് എന്നോട് പറഞ്ഞിരുന്നു. എങ്കിലും അവര്‍ സ്ഥിരമായി എന്‍.ഐ.ടിയില്‍ പോകുന്നതും വരുന്നതും കാണാറുണ്ട്. എന്‍.ഐ.ടിയില്‍ വച്ച് അവരെ കണ്ടവരുമുണ്ട്. അതിനാല്‍ തന്നെ അവിടെ അനദ്ധ്യാപക തസ്തികയില്‍ ജോലി ചെയ്യുന്നതാവാം എന്നായിരുന്നു സംശയം. രണ്ട് വര്‍ഷത്തോളമായി ഇടവകയിലെ മുഴുവന്‍ പേര്‍ക്കും ഇക്കാര്യം അറിയാമായിരുന്നു.

മതപാഠം പഠിപ്പിക്കാന്‍ പോലും അവരുണ്ടായിരുന്നില്ല. പള്ളിയിലെ വനിതാ കമ്മിറ്റിയിലോ മറ്റോ ഞാനില്ലാതിരുന്ന കാലത്ത് അവര്‍ ഭാരവാഹിയായിട്ടുണ്ടോ എന്നറിയില്ല. അതല്ലാതെ കൂടുതല്‍ പ്രാധാന്യമുള്ള ഒരു സ്ഥാനവും അവര്‍ വഹിച്ചിരുന്നില്ല,' വികാരി വ്യക്തമാക്കി.

പ്രീ മാര്യേജ് കൗണ്‍സിലിംഗ് കോര്‍ഡിനേറ്റര്‍ ആയിരുന്നു ഇവര്‍ എന്നതൊക്കെ തെറ്റായ കാര്യമാണ്. അത് രൂപത നേരിട്ട് നടത്തുന്ന കോഴ്‌സാണ്. മിനിമം പിജി എങ്കിലും ഉള്ളവര്‍ക്കേ അവിടെ കോഴ്‌സ് പഠിപ്പിക്കാന്‍ തെരഞ്ഞെടുക്കാറുള്ളൂ. അതിലൊന്നും ഒരിക്കലും അവര്‍ ഉണ്ടായിരുന്നില്ലെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.