CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 44 Minutes 16 Seconds Ago
Breaking Now

അഞ്ച് സ്‌കൂളുകള്‍ക്ക് ഇന്‍ഫെക്ഷന്‍ അലേര്‍ട്ട്! ബ്രിട്ടനില്‍ കൊറോണ പടര്‍ത്തിയ സ്‌കൗട്ട് ലീഡറിന്റെ പേര് പുറത്ത്; അധ്യാപകരും, വിദ്യാര്‍ത്ഥികളും സ്വയം ക്വാറന്റൈന്‍ ചെയ്യാന്‍ നിര്‍ദ്ദേശം!

രണ്ട് ജിപിമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഈ രോഗിയില്‍ നിന്നും വൈറസ് കിട്ടിയത്

ഒരു നഗരത്തിലെ അഞ്ച് സ്‌കൂളുകള്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് കൊറോണാവൈറസ് മുന്നറിയിപ്പ് കൈമാറിയത് ആശങ്കയാകുന്നു. ബ്രിട്ടനില്‍ രോഗം പടര്‍ത്തിയ ബിസിനസ്സുകാരന്റെ പേരുവിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം. യുകെയിലും, യൂറോപ്പിലുമായി രോഗം വിതരണം ചെയ്തത് താനാണെന്ന് വ്യക്തമായതോടെ 53-കാരന്‍ സ്റ്റീഫന്‍ വാല്‍ഷ് തന്റെ വിവരങ്ങള്‍ സ്വയം പുറത്തുവിടുകയായിരുന്നു. 

എന്‍എച്ച്എസ് ഐസൊലേഷന്‍ റൂമില്‍ കഴിയുന്ന വാല്‍ഷിന്റെ രോഗം പൂര്‍ണ്ണമായും ഭേദമായെന്നാണ് റിപ്പോര്‍ട്ട്. താനാണ് സമൂഹത്തിന് ഭീഷണി ഉയര്‍ത്തുന്നതെന്ന് തിരിച്ചറിഞ്ഞതോടെ ഉടന്‍ പ്രതിരോധ നടപടി സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി. ബ്രൈറ്റണിലും, ഹോവിലുമുള്ള രണ്ട് ജിപി സര്‍ജറികള്‍ ഇതേത്തുടര്‍ന്ന് അടച്ചുപൂട്ടി. കൂടാതെ ജാഗ്രതയുടെ ഭാഗമായി ഒരു നഴ്‌സിംഗ് ഹോമും അടച്ചു. 

ഇതിനിടെ നിരവധി സ്‌കൂളുകള്‍ ക്വാറന്റൈന്‍ ചെയ്യാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബ്രൈറ്റണിലെ ഏറ്റവും വലിയ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒന്നായ വാണ്‍ഡെന്‍ സ്‌കൂള്‍ തങ്ങളുമായി കൊറോണ രോഗിക്ക് ബന്ധമുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഹോവിലെ സെന്റ് മേരീസ് കാത്തലിക് പ്രൈമറി സ്‌കൂളില്‍ രണ്ട് വിദ്യാര്‍ത്ഥികളാണ് ക്വാറന്റൈര്‍ ചെയ്യപ്പെട്ടത്. സിംഗപ്പൂരില്‍ നിന്നും കോണ്‍ഫറന്‍സ് കഴിഞ്ഞ് മടങ്ങിയപ്പോഴാണ് വാല്‍ഷ് വൈറസുമായി എത്തിയത്. 

യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ 11 കേസുകള്‍ക്ക് ഈ ബ്രിട്ടീഷുകാരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ആശങ്ക വ്യാപിച്ചത്. രണ്ട് ജിപിമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഈ രോഗിയില്‍ നിന്നും വൈറസ് കിട്ടിയത്. ഇതില്‍ ഒരു ജിപി വെസ്റ്റ് സസെക്‌സ് വര്‍ത്തിംഗ് ഹോസ്പിറ്റല്‍ എ&ഇ യൂണിറ്റില്‍ ജോലി ചെയ്തിരുന്നു. അതിനാല്‍ ഇവിടെ രോഗികള്‍ക്കും, ജീവനക്കാര്‍ക്കും പ്രതിരോധ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.