CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 23 Minutes 35 Seconds Ago
Breaking Now

ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം വളര്‍ത്തുന്നത് 'ഗൂഢ' ലക്ഷ്യങ്ങളോടെ; ഇന്ത്യയുമായി പ്രശ്‌നം സൃഷ്ടിക്കുന്നത് മനഃപ്പൂര്‍വ്വം

ഇന്ത്യന്‍ നിയന്ത്രണ മേഖലയിലുള്ള പ്രദേശത്ത് വികസനം നടത്തിയപ്പോഴാണ് ചൈന എതിര്‍ക്കുന്നത്

ഇന്ത്യയുമായുള്ള സഹകരണത്തില്‍ മണ്ണ് വാരിയിട്ടാണ് ചൈന പൊടുന്നനെ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. ഗാല്‍വാന്‍ താഴ്‌വരയില്‍ സംഘര്‍ഷം ലഘൂകരിക്കുമെങ്കിലും പരസ്പരം നിലനിന്ന വിശ്വാസ്യത ലംഘിച്ചത് കൊണ്ട് തന്നെ ഇന്ത്യ സംശയത്തോടെ മാത്രമാണ് അയല്‍ക്കാരെ നോക്കിക്കാണുക. 

തല്‍ക്കാലത്തേക്ക് അയവ് വന്നാലും പ്രശ്‌നം പൂര്‍ണ്ണമായി ഒഴിവാകില്ലെന്നാണ് നയതന്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയുമായി വെറുമൊരു അതിര്‍ത്തി പ്രശ്‌നമല്ല ചൈനീസ് ഭരണകൂടം മുന്നോട്ട് വെയ്ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗിന്റെ ബെല്‍റ്റ് & റോഡ് പദ്ധതിയ്ക്ക് ആവശ്യമായ ആശയവിനിമയവും, വ്യാപാരവും സാധ്യമാക്കാനാണ് ഈ സംഘര്‍ഷം. 

പ്രശ്‌നത്തിലേക്ക് നയിക്കാന്‍ ചൈന ഉന്നയിക്കുന്ന കാര്യങ്ങളൊന്നുമല്ല വാസ്തവമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ഏപ്രിലില്‍ ചൈന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് തുടങ്ങിയിരുന്നു. മെയില്‍ ഇന്ത്യ പ്രതിരോധ നടപടികളും ആരംഭിച്ചു. ലേയില്‍ നിന്നും ഡാര്‍ബുക്-ഷ്യോക്-ദൗലത് ബെഗ് ഓള്‍ഡിയിലേക്ക് ബന്ധിപ്പിക്കുന്ന 255 കിലോമീറ്റര്‍ റോഡില്‍ ആധിപത്യം പിടിക്കുകയാണ് ചൈനയുടെ അടിയന്തര ആവശ്യം. 

ഷ്യോക്, ഗാല്‍വാന്‍ നദികളുടെ ജംഗ്ഷനാണ് മറ്റൊരു ലക്ശ്യം. ഇത് കിട്ടിയാല്‍ ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്താം. ഇവിടെ ഇന്ത്യ നിര്‍മ്മിച്ച പാലത്തിനെതിരെ ചൈന പരാതി ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ നിയന്ത്രണ മേഖലയിലുള്ള പ്രദേശത്ത് വികസനം നടത്തിയപ്പോഴാണ് ചൈന എതിര്‍ക്കുന്നത്. 

സിന്‍ജിയാംഗില്‍ നിന്ന് കാരക്കോരം പാസ് കൂടി സിയാച്ചിന്‍ ഗ്ലേസിയര്‍ വഴി പാകിസ്ഥാനില്‍ പ്രവേശിച്ച് ബലൂചിസ്ഥാനിലെ ഗ്വാദറില്‍ അവസാനിക്കുന്ന പാത ഒരുക്കാനാണ് ചൈന ഇന്ത്യക്കെതിരെ സംഘര്‍ഷം നയിക്കുന്നത്. അതുകൊണ്ടാണ് പൊടുന്നനെ ഗാല്‍വാന്‍ താഴ്‌വര മുഴുവന്‍ തങ്ങളുടേതാണെന്ന പുതിയ അവകാശവാദം ചൈന മുന്നോട്ട് വെച്ചത്. അതുകൊണ്ട് തന്നെ ഒരു ചെറിയ പഴുത് പോലും ബാക്കിവെച്ചാല്‍ അത് പ്രയോജനപ്പെടുത്താന്‍ തന്നെയാകും കുടിച്ചവെള്ളത്തില്‍ വിശ്വസിക്കാന്‍ കഴിയാത്ത ചൈനക്കാര്‍ ചെയ്യുക. 




കൂടുതല്‍വാര്‍ത്തകള്‍.