CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 46 Minutes 56 Seconds Ago
Breaking Now

വിഴിഞ്ഞത്ത് സി.പി.എം ബ്രാഞ്ച് ഓഫീസ് ബംഗാള്‍ മോഡലില്‍ കൈയടക്കിയെന്ന് അവകാശപ്പെട്ട് ബി.ജെ.പി; പാര്‍ട്ടി പുറത്താക്കിയ വ്യക്തിയുടെ സ്വകാര്യ വസ്തുവെന്ന് സി.പി.എം

വിഴിഞ്ഞം പദ്ധതി പ്രദേശത്തോട് ചേര്‍ന്ന മുല്ലൂരില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി സിപിഎമ്മിന്റെ ബ്രാഞ്ച് ഓഫീസായിരുന്നു ഈ കെട്ടിടം.

തിരുവനന്തപുരം വിഴിഞ്ഞത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് കൈയടക്കിയെന്ന് അവകാശപ്പെട്ട് ബിജെപി. തോട്ടം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബംഗാള്‍ മോഡല്‍ പിടിച്ചടക്കലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബിജെപിയുടേതായത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വ്യക്തിയുടെ സ്വകാര്യ വസ്തുവാണെന്നും തരം താഴ്ന്ന പ്രചാര വേലയെന്നുമാണ് സംഭവത്തെ കുറിച്ച് സിപിഎം വിശദീകരണം.

വിഴിഞ്ഞം പദ്ധതി പ്രദേശത്തോട് ചേര്‍ന്ന മുല്ലൂരില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി സിപിഎമ്മിന്റെ ബ്രാഞ്ച് ഓഫീസായിരുന്നു ഈ കെട്ടിടം. ബിജെപി കൊടി നാട്ടിയും ചെഗുവേരയുടെ ചുവര്‍ചിത്രം മായ്ച്ചുമാണ് ഓഫീസ് കാവി പുതപ്പിക്കലിന് തുടക്കമായത്.

കഴിഞ്ഞ ചൊവ്വാഴ്ച എന്‍ഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന വേദിയിലായിരുന്നു വിഴിഞ്ഞം ലോക്കലില്‍ വരുന്ന തോട്ടം, പനവിള ബ്രാഞ്ചുകള്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മുല്ലൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന് വിഴിഞ്ഞം മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോവളം ഏരിയ കമ്മിറ്റി അംഗവുമായ മുക്കോല പ്രഭാകരനെയും വയല്‍ക്കര മധുവിനെയും പാര്‍ട്ടി പുറത്താക്കിയിരുന്നു. പിന്നാലെയാണ് ഇവര്‍ക്കൊപ്പം പ്രവര്‍ത്തകര്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നത്. വയല്‍ക്കര മധുവിന്റേതാണ് ഓഫീസ് നില്‍ക്കുന്ന കെട്ടിടം.

പാര്‍ട്ടി പുറത്താക്കിയ ഒരാളുടെ വസ്തുവിലുള്ള കെട്ടിടമാണ് കൊടി കെട്ടി സിപിഎം ഓഫീസ് പിടിച്ചെടുത്തെന്ന് ബിജെപി പ്രചരിപ്പിക്കുന്നതെന്നാണ് സിപിമ്മിന്റെ മറുപടി.

 

 




കൂടുതല്‍വാര്‍ത്തകള്‍.