CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 33 Seconds Ago
Breaking Now

അഭയ കേസിലെ പ്രതികള്‍ പുറത്ത് ; അഞ്ചു തവണ കോടതി ജാമ്യം നിഷേധിച്ചെങ്കിലും ' കോവിഡിന്റെ ' പേരില്‍ ജാമ്യം ; സിസ്റ്റര്‍ സെഫിയ്ക്കും 90 ദിവസത്തെ പരോള്‍

28 വര്‍ഷത്തെ നീണ്ട പോരാട്ടത്തിനൊടുവില്‍ അഭയ കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത് കഴിഞ്ഞ വര്‍ഷമാണ്.

ജയിലില്‍ കോവിഡ് വര്‍ധിച്ചുവെന്ന പേരില്‍ അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് പരോള്‍. കേസിലെ ഒന്നാം പ്രതി ഫാ. കോട്ടൂരിന് പരോള്‍ അനുവദിച്ച് നല്‍കിയതിന്റെ പിറ്റേന്നാണ് സെഫിക്കും അട്ടക്കുളങ്ങര ജയിലില്‍ നിന്നും പരോള്‍ അനുവദിച്ചിരിക്കുന്നത്. 28 വര്‍ഷത്തെ നീണ്ട പോരാട്ടത്തിനൊടുവില്‍ അഭയ കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത് കഴിഞ്ഞ വര്‍ഷമാണ്. കഴിഞ്ഞ പലതവണകളായി പ്രതികള്‍ കോടതിയെ സമീപിച്ചെങ്കിലും 5 തവണയും കോടതി ജാമ്യം നിഷേധിച്ച പ്രതികള്‍ക്കാണ് ഇപ്പോള്‍ കൊവിഡ് വ്യാപനത്തിന്റെ പേരില്‍ പരോള്‍ അനുവദിച്ച് നല്‍കിയിരിക്കുന്നത്.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

സിസ്റ്റര്‍ അഭയ കൊലക്കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും 90 ദിവസം പരോള്‍ നല്‍കി തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും മെയ് 12 ബുധനാഴ്ച പുറത്തിറങ്ങി. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂര്‍ മെയ് 11 ചൊവ്വാഴ്ച പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന്റെ പിറ്റേന്നാണ് സെഫിയും പുറത്തിറങ്ങിയിരിക്കുന്നത്.

ഹൈക്കോടതി ജഡ്ജി സി.റ്റി. രവികുമാര്‍, ആഭ്യന്തര സെക്രട്ടറി റ്റി.കെ. ജോസ്, ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് എന്നിവരടങ്ങിയ ജയില്‍ ഹൈപവര്‍ കമ്മിറ്റി, 50 വയസ്സു കഴിഞ്ഞ വനിതാ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച കൂടെയാണ്, അഭയ കേസിലെ പ്രതിയ്ക്കും പരോള്‍ ലഭിച്ചത്. സിസ്റ്റര്‍ സെഫിയ്ക്ക് 58 വയസ്സാണുള്ളത്. അതേസമയം, ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നല്‍കിയ ജാമ്യ ഹര്‍ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ അഞ്ചു പ്രാവശ്യവും ഫാ.കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും ജാമ്യം നിഷേധിച്ചിരുന്നു. അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നീ രണ്ട് പ്രതികള്‍ക്ക് 2020 ഡിസംബര്‍ 23 ന്, കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും, സെഫിയ്ക്ക് ജീവപര്യന്തവും കഠിനതടവും സി.ബി.ഐ. കോടതി ശിക്ഷ വിധിച്ച്, അഞ്ചു മാസം പോലും തികയുന്നതിനു മുന്‍പാണ് പ്രതി തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും പരോള്‍ അനുവദിച്ച് പുറത്തു പോയത്.

1992 മാര്‍ച്ച് 27ന് നടന്ന കൊലപാതകം, പ്രതികള്‍ അന്വേഷണ ഏജന്‍സികളെയെല്ലാം സ്വാധീനിച്ച് കേസ് അട്ടിമറിച്ചും, വിചാരണ നീട്ടി കൊണ്ട് പോയും ഇരുപത്തിയെട്ട് വര്‍ഷം കഴിഞ്ഞാണ് പ്രതികളെ കോടതി ശിക്ഷിച്ചത്. എന്നിട്ട്, പുരുഷ തടവുകാര്‍ക്ക് അറുപത് വയസ്സു കഴിഞ്ഞുവെന്നും, സ്ത്രീ തടവുകാര്‍ക്ക് അന്‍പത് വയസ്സു കഴിഞ്ഞുവെന്നും കോവിഡ് തരംഗമായതിനാല്‍ പരോള്‍ അനുവദിക്കുന്നുവെന്നും പറയുന്ന നിലപാട്, ഒരു കുറ്റവും ചെയ്യാത്ത ഇന്ത്യയിലെ ജനങ്ങളെ കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രക്ഷപെടുത്താന്‍ കഴിയാതെ പകച്ചു നില്‍ക്കുന്നതിനിടയിലാണ് കൊലക്കേസിലെ പ്രതികളെ കൊറോണയുടെ പേരില്‍ പരോള്‍ അനുവദിച്ചു രക്ഷിക്കാന്‍ ശ്രമിക്കുന്നത്. പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് ശിക്ഷ കിട്ടിയാലും ജയിലില്‍ കിടത്താതെ, ഇതുപോലുള്ള പരോളുകള്‍ അനുവദിച്ച് പ്രതികളെ സൈ്വര്യജീവിതം നയിക്കാന്‍ അനുവദിച്ചു കൊടുക്കുന്നത്, നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയുമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.