CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 46 Minutes 6 Seconds Ago
Breaking Now

ഇനി കിട്ടിയ ഏത് ജോലിക്കും കയറാന്‍ ജോബ്‌സെന്റര്‍ നിര്‍ബന്ധിക്കില്ല; വെല്‍ഫെയര്‍ കട്ടുകള്‍ മൂലം നഷ്ടം അനുഭവിക്കുന്നവര്‍ക്ക് ദീര്‍ഘകാല കരിയര്‍ സപ്പോര്‍ട്ട്; കുറഞ്ഞ വരുമാനത്തില്‍ സുരക്ഷിതമല്ലാത്ത ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന ടോറി നയം നിര്‍ത്തലാക്കി എംപ്ലോയ്‌മെന്റ് മന്ത്രി

ലേബര്‍ എംപിമാര്‍ പോലും വെല്‍ഫെയര്‍ കട്ടുകളെ എതിര്‍ക്കുന്നുണ്ട്

ജോബ്‌സെന്റര്‍ പറയുന്നത് പോലെ കിട്ടിയ ജോലിക്ക് കയറണമെന്ന നിബന്ധന ഒഴിവാക്കി എംപ്ലോയ്‌മെന്റ് മന്ത്രി. ലഭ്യമായ ജോലികളില്‍ പ്രവേശിക്കാന്‍ ഇനി ജോബ്‌സെന്ററുകള്‍ നിര്‍ബന്ധിക്കില്ലെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. വെല്‍ഫെയര്‍ കട്ടുകള്‍ മൂലം നഷ്ടങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ദീര്‍ഘകാല, വ്യക്തഗത കരിയര്‍ സപ്പോര്‍ട്ട് ലഭ്യമാക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു. 

കണ്‍സര്‍വേറ്റീവ് നയങ്ങള്‍ പ്രകാരമാണ് കുറഞ്ഞ വരുമാനത്തിലും, സുരക്ഷിതമല്ലാത്ത ജോലികളില്‍ കയറണമെന്ന നിബന്ധന നിലനിന്നിരുന്നത്. ഇത് നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ച ആലിസണ്‍ മക്ഗവേണ്‍ ആളുകള്‍ക്ക് മികച്ച കരിയര്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിലാകും ഇനി ജോബ്‌സെന്ററുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വ്യക്തമാക്കി. 

എന്നാല്‍ വികലാംഗ ബെനഫിറ്റുകള്‍ റദ്ദാക്കിയതോടെ എംപ്ലോയ്‌മെന്റ് സപ്പോര്‍ട്ട് മെച്ചപ്പെടുത്താനുള്ള പ്രധാന ദൗത്യമാണ് മക്ഗവേണ്‍ നേരിടുന്നത്. ജോബ് കോച്ചുമാരുടെ തൊഴില്‍ഭാരം കുറയ്ക്കാന്‍ എഐ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പറയുന്നു. ഇതുവഴി സങ്കീര്‍ണ്ണമായ ആവശ്യങ്ങള്‍ നേരിടുന്നവര്‍ക്ക് മാനുഷികമായ പിന്തുണ ഉറപ്പാക്കാന്‍ ഇവര്‍ക്ക് സമയം കിട്ടുമെന്ന് മക്ഗവേണ്‍ വ്യക്തമാക്കി. 

അതേസമയം ലേബര്‍ എംപിമാര്‍ പോലും വെല്‍ഫെയര്‍ കട്ടുകളെ എതിര്‍ക്കുന്നുണ്ട്. പാര്‍ലമെന്റില്‍ എംപിമാര്‍ മറിച്ച് കുത്തുമെന്ന് നം.10 ഭയപ്പെടുന്നുണ്ട്. സംഗതി പ്രശ്‌നമാണെങ്കിലും നിരവധി ചെറുപ്പക്കാര്‍ ജോലിക്ക് പുറത്ത് നില്‍ക്കുന്ന ആശങ്കാജനകമാണെന്ന് മക്ഗവേണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വെട്ടിക്കുറവുകള്‍ കൂടുതല്‍ പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പങ്കുവെച്ചിട്ടുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.