CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 43 Seconds Ago
Breaking Now

സര്‍ക്കാര്‍ ഓഫീസുകളില്‍ വെട്ടിനിരത്തല്‍ തുടരും! സിവില്‍ സര്‍വ്വീസില്‍ നിന്നും 50,000 പേരുടെ ജോലി തെറിപ്പിക്കാന്‍ റേച്ചല്‍ റീവ്‌സ്; സമ്മര്‍ ചെലവഴിക്കല്‍ റിവ്യൂവിന് ശേഷം സാമ്പത്തിക നിയന്ത്രണം കടുപ്പിക്കാന്‍ ചാന്‍സലര്‍

2029 വരെയുള്ള തങ്ങളുടെ മന്ത്രാലയങ്ങളുടെ ബജറ്റ് സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകളിലാണ് മന്ത്രിമാര്‍

ബ്രിട്ടനിലെ സിവില്‍ സര്‍വ്വീസ് മേഖലയില്‍ നിന്നും 50,000 പേരുടെ ജോലി തെറിപ്പിക്കാന്‍ ഒരുങ്ങി ചാന്‍സലര്‍. വരാനിരിക്കുന്ന സ്‌പെന്‍ഡിംഗ് റിവ്യൂവിന് ശേഷം വൈറ്റ്ഹാള്‍ ചെലവുകള്‍ നിയന്ത്രിക്കാന്‍ റേച്ചല്‍ റീവ്‌സ് നടപടി സ്വീകരിക്കുന്നതോടെയാണ് നിരവധി പേരുടെ ജോലി തെറിക്കുക. 

2030 ആകുന്നതോടെ 10 ശതമാനം പദവികള്‍ കുറയ്ക്കാനാണ് നീക്കം. ഇതുവഴി ഭരണവര്‍ഗ്ഗത്തിന്റെ വലുപ്പം കുറയ്ക്കാമെന്നും റേച്ചല്‍ റീവ്‌സും, പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും കണക്കുകൂട്ടുന്നു. നിലവില്‍ സിവില്‍ സര്‍വ്വീസില്‍ ഏകദേശം 515,000 ഫുള്‍ടൈം സമാനമായ പോസ്റ്റുകളാണ് നിലവിലുള്ളത്. 2016 ജൂണിലെ 380,000-ല്‍ നിന്നുമാണ് ഈ വര്‍ദ്ധന. 

അടുത്ത അഞ്ച് വര്‍ഷത്തില്‍ ഈ കണക്കുകള്‍ 450,000 ആയി താഴ്ന്നാല്‍ അത്ഭുതം വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ഗവണ്‍മെന്റ് ചെലവുകള്‍ 15 ശതമാനം കുറയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മാര്‍ച്ചിലെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ റീവ്‌സ് വെളിപ്പെടുത്തിയിരുന്നു. ജൂണ്‍ 11-നാണ് വൈറ്റ്ഹാള്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്‌പെന്‍ഡിംഗ് റിവ്യൂ ചാന്‍സലര്‍ പുറത്തുവിടുന്നത്. 

2029 വരെയുള്ള തങ്ങളുടെ മന്ത്രാലയങ്ങളുടെ ബജറ്റ് സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകളിലാണ് മന്ത്രിമാര്‍. ബ്രക്സ്റ്റിനും, കൊവിഡ് മഹാമാരിക്കും ശേഷം സിവില്‍ സര്‍വ്വീസിന്റെ വലുപ്പം അധികരിച്ചിരുന്നു. സിവില്‍ സര്‍വ്വീസ് ജോലികളില്‍ നിന്നും 66,000 പേരെ കുറയ്ക്കാനായിരുന്നു ടോറി പദ്ധതി. എന്നാല്‍ ഈ ലക്ഷ്യം ലേബര്‍ പതിയെ തള്ളിക്കളഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.