CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 40 Seconds Ago
Breaking Now

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്കുമായി ട്രംപ്, നല്‍കുന്നത് വ്യാജവാര്‍ത്തകളെന്ന് വാദം

വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കുന്നുവെന്നാണ് തന്റെ നടപടിയെ ന്യായീകരിച്ച് ട്രംപ് വിശദമാക്കുന്നത്.

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങള്‍ക്ക് വിലക്കുമായി ഡൊണാള്‍ഡ് ട്രംപ്. സി.എന്‍.എന്‍ , എം.എസ് നൗ , പൊളിറ്റിക്കോ  എന്നിവയ്ക്ക് വൈറ്റ് ഹൗസില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതായാണ് ട്രംപ് വിശദമാക്കിയത്. ട്രൂത്ത് സോഷ്യലിലൂടെയാണ് മാധ്യ വിലക്ക് സംബന്ധിയായ ട്രംപിന്റെ പ്രഖ്യാപനം. വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കുന്നുവെന്നാണ് തന്റെ നടപടിയെ ന്യായീകരിച്ച് ട്രംപ് വിശദമാക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്  എന്നിവയ്‌ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമെന്ന് വിലക്കില്‍ സിഎന്‍എന്‍ പ്രതികരിക്കുന്നത്. ട്രംപിന്റെ നീക്കത്തിനെതിരെ നിയമപോരാട്ടത്തിനും മാധ്യമ സ്ഥാപനങ്ങള്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് ട്രംപ് മാധ്യമ വിലക്ക് പ്രഖ്യാപിച്ചത്.

വര്‍ഷങ്ങളായി ഈ മാധ്യമങ്ങള്‍ റിപ്പബ്ലിക്കന്‍ ഭരണകൂടത്തെ മോശമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും തനിക്ക് നീതിയുക്തമായ മാധ്യമപ്രവര്‍ത്തനം ലഭിക്കുന്നില്ലെന്നുമാണ് ട്രംപ് ഇതിന് ന്യായീകരണമായി പറഞ്ഞത്. എന്നാല്‍ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ പ്രത്യേക വാര്‍ത്തകള്‍ ഏതെന്നു വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം അസോസിയേറ്റഡ് പ്രസ്  ലേഖകരെ വൈറ്റ് ഹൗസില്‍ നിന്ന് ഒഴിവാക്കിയതുള്‍പ്പെടെ, ട്രംപിന്റെ രണ്ടാം ഭരണകാലത്ത് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങളുടെ തുടര്‍ച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.