CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 29 Minutes 54 Seconds Ago
Breaking Now

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രിംകോടതി ; സര്‍ക്കാരിന് തിരിച്ചടി

വിദേശ സംഭാവനാ നിയന്ത്രണച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രിംകോടതി. അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. സംസ്ഥാന സര്‍ക്കാറും യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമാണ് ഹര്‍ജി നല്‍കിയിരുന്നത്.

വിദേശ സംഭാവനാ നിയന്ത്രണച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി ആ വാദം മുഖവിലക്കെടുത്തില്ല. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്ര ഏജന്‍സികള്‍ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയാണ് എന്നും സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

പദ്ധതിയില്‍ ക്രമക്കേട് നടന്നിട്ടില്ല എങ്കില്‍ എന്തിനാണ് വിജിലന്‍സ് അന്വഷണം പ്രഖ്യാപിച്ചത് എന്നായിരുന്നു സിബിഐയുടെ വാദം. ലൈഫ് മിഷന്‍ സിഇഒയ്‌ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തെ എതിര്‍ക്കുന്നത്. കരാറില്‍ വിദേശ വിനിമയച്ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ട് എന്നിങ്ങനെയായിരുന്നു സിബിഐയുടെ വാദം.

നേരത്തെ കേസ് പരിഗണിച്ച വേളയില്‍ കോടതി സര്‍ക്കാറിനോട് സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭൂമി യുണിടാക്കിന് കൈമാറിയത് നടപടിക്രമങ്ങള്‍ പാലിച്ചാണോ, ഭൂമി കൈമാറ്റത്തിന് രേഖയുണ്ടോ, ലൈഫ് മിഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍.

പദ്ധതിക്കായി കരാര്‍ കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്നും സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം നിര്‍മിച്ച് കൈമാറാനാണ് കരാറെന്നും സര്‍ക്കാര്‍ മറുപടിയും നല്‍കിയിരുന്നു.

ജനങ്ങള്‍ക്ക് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത് എന്ന് അനില്‍ അക്കര എംഎല്‍എ പ്രതികരിച്ചു. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.