CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 57 Seconds Ago
Breaking Now

തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛനെ കൊന്നു; യുവതിയ്ക്ക് 'മാപ്പ്' നല്‍കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു; 12-ാം വയസ്സില്‍ തുടങ്ങിയ ലൈംഗിക പീഡനത്തിനിടെ നാല് തവണ ഗര്‍ഭിണിയായി?

12ാം വയസ്സില്‍ തുടങ്ങിയ പീഡനത്തിനിടെ, 17ാം വയസ്സില്‍ വലേറി ആദ്യമായി ഗര്‍ഭിണിയായി

12 വയസ്സ് മുതല്‍ തന്നെ ലൈംഗികമായി അക്രമിക്കുകയും, നാല് തവണ ഗര്‍ഭിണിയാക്കുകയും ചെയ്ത രണ്ടാനച്ഛനെ കൊലപ്പെടുത്തിയ കുറ്റത്തില്‍ യുവതിയെ വെറുതെവിടണമെന്ന ആവശ്യം ശക്തമാകുന്നു. ആദ്യമായി ആര്‍ത്തവം തുടങ്ങിയതിനൊപ്പം പീഡനം ആരംഭിച്ച രണ്ടാനച്ഛനെയാണ് യുവതി കൊലപ്പെടുത്തിയത്. ഈ കേസില്‍ ഇവര്‍ക്ക് മാപ്പ് നല്‍കണമെന്നാണ് ആയിരക്കണക്കിന് പേര്‍ ആവശ്യപ്പെടുന്നത്. 

വര്‍ഷങ്ങള്‍ നീണ്ട ദുരിതത്തിനൊടുവിലാണ് 2016 മാര്‍ച്ച് 13ന് ഡാനിയേല്‍ പോളെറ്റ് എന്ന രണ്ടാനച്ഛനും, പിന്നീട് ഭര്‍ത്താവുമായി മാറിയ വ്യക്തിയെ 40-കാരി വലേറി ബാകോട്ട് കൊന്നത്. 12ാം വയസ്സില്‍ തുടങ്ങിയ പീഡനത്തിനിടെ, 17ാം വയസ്സില്‍ വലേറി ആദ്യമായി ഗര്‍ഭിണിയായി. 

രണ്ടാനച്ഛന്‍ വലേറിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുകയും തന്റെ കുട്ടികളെ പ്രസവിപ്പിക്കുകയും ചെയ്തു. ഇതിനെല്ലാം പുറമെ മകളെ പോലെ കരുതേണ്ടവളെ നിര്‍ബന്ധിച്ച് വിവാഹം കഴിക്കുകയും ചെയ്തു. പുറത്ത് നിന്നും സഹായം തേടാന്‍ ശ്രമിച്ചാല്‍ വലേറിയെയും, കുട്ടികളെയും കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്താനും ഇയാള്‍ തയ്യാറായി. 

തന്റെ പീഡനത്തിന് പുറമെ വലേറിയെ രണ്ടാനച്ഛന്‍ പുറത്ത് വേശ്യാവൃത്തിക്കും അയച്ചു. ഈ കസ്റ്റമേഴ്‌സിനോട് സഹായം തേടരുതെന്ന് ഇയര്‍ പീസ് വഴി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഡാനിയേലിന്റെ മകളായി പിറന്ന 14-കാരിയെ ഇയാള്‍ ഗ്രൂമിംഗ് ചെയ്ത വേശ്യാവൃത്തിക്ക് അയയ്ക്കുമെന്ന് വലേറി ഭയപ്പെട്ടിരുന്നു. 

വലേറിയ ഭര്‍ത്താവിനെ വകവരുത്തിയ വിവരം മക്കളോട് പറയുകയും, ഇവര്‍ ഒരുമിച്ച് മൃതദേഹം മറവ് ചെയ്യുകയുമായിരുന്നു. എന്നാല്‍ സഹായത്തിന് എത്തിയ മകളുടെ കാമുകന്‍ വിവരം വീട്ടില്‍ അറിയിച്ചതോടെയാണ് വലേറി അറസ്റ്റിലായത്. അടുത്ത മാസമാണ് വിചാരണ ആരംഭിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.