CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 12 Seconds Ago
Breaking Now

14 കാരനെ പീഡിപ്പിച്ചെന്ന പേരില്‍ പോക്‌സോ കേസ് ; അയല്‍വാസിയുടെ ചാരായം വാറ്റല്‍ എക്‌സൈസില്‍ അറിയിച്ചതിലുള്ള വിരോധം ; കുടുക്കിയതെന്ന് 45 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ച 73 കാരി പറയുന്നു

അയല്‍വാസിയുടെ വീട്ടില്‍ ചാരായം വാറ്റുന്നത് തന്റെ മകന്‍ എക്‌സൈസിനെ അറിയിച്ചതിന്റെ വിരോധത്തിലാണ് സംഭവമെന്നാണ് പരാതി.

14 കാരനെ പീഡിപ്പിച്ചെന്ന പേരില്‍ തന്നേ പോക്‌സോ കേസില്‍പെടുത്തിയതായി പട്ടികജാതിക്കാരിയായ 73 കാരി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അയല്‍വാസിയുടെ വീട്ടില്‍ ചാരായം വാറ്റുന്നത് തന്റെ മകന്‍ എക്‌സൈസിനെ അറിയിച്ചതിന്റെ വിരോധത്തിലാണ് സംഭവമെന്നാണ് പരാതി.

കൊല്ലം കുളത്തൂപ്പുഴ സ്വദേശി ശ്രീമതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ശ്രീമതിയുടെ മകനാണ് അയല്‍വാസിയുടെ ഫാം ഹൌസിലെ ചാരായം വാറ്റ് എക്‌സൈസിനെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് അയല്‍വീട്ടിലെ യുവതി ശ്രീമതിക്കെതിരെ പോക്‌സോ കേസ് നല്‍കുകയായിരുന്നു. 14കാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയാണ് ശ്രീമതിക്കെതിരെ നല്‍കിയത്. ഈ കേസില്‍ ശ്രീമതിക്ക് 45 ദിവസം ജയിലില്‍ കിടക്കേണ്ടിവന്നു. ഇതോടെയാണ് കേസ് പുനരന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

വാക്‌സിനെടുത്ത് വീട്ടിലെത്തിയതിന് പിന്നാലെയാണ്, പൊലീസുകാര്‍ എത്തി തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് ശ്രീമതി പറയുന്നു. ഉടന്‍ തിരികെ എത്തിക്കാമെന്ന് പറഞ്ഞാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യത്തിന് ആളുണ്ടോയെന്ന് ചോദിച്ച് റിമാന്‍ഡ് ചെയ്തു. കേസിന്റെ വിവരം തന്നെ അറിയിക്കുകയോ, വാദം കേള്‍ക്കുകയോ ചെയ്തില്ലെന്നും ശ്രീമതി പറയുന്നു. സംഭവത്തില്‍ പുനരന്വേഷണം നടത്തി പട്ടികജാതിക്കാരിയായ തന്നെ കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് ശ്രീമതിയുടെ ആവശ്യം.

ശ്രീമതിയുടെ അയല്‍വീട്ടിലെ ഫാം ഹൌസില്‍ ചാരായംവാറ്റ് നടക്കുന്ന വിവരം മകന്‍ എക്‌സൈസില്‍ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എക്‌സൈസ് റെയ്ഡ് നടത്തിയിരുന്നു. ഈ സംഭവത്തിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് ശ്രീമതിയെ പോക്‌സോ കേസില്‍ കുടുക്കിയതെന്നാണ് ആരോപണം.

 




കൂടുതല്‍വാര്‍ത്തകള്‍.