CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 56 Seconds Ago
Breaking Now

മെസ്സി ഗോളടിച്ചില്ല, എന്നിട്ടും ജയിച്ചുകയറി അര്‍ജന്റീന;10 പേരിലേക്ക് ചുരുങ്ങിയ സ്വിറ്റ്‌സര്‍ലണ്ടിനെ 3-1ന് ചുരുട്ടിക്കെട്ടി അര്‍ജന്റീന സെമിയില്‍; ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി മാറുമോ?

112-ാം മിനിറ്റിലാണ് അല്‍വാരെസിന്റെ വക ആ അത്ഭുതം പിറന്നത്

എളുപ്പത്തിലുള്ള ജയങ്ങള്‍ അര്‍ജന്റീനയ്ക്ക് ശീലമില്ല. ക്വാര്‍ട്ടര്‍ പോരാട്ടത്തിലും സ്വിറ്റ്‌സര്‍ലാന്‍ഡിന് എതിരെ ആ ശീലത്തില്‍ മാറ്റം വന്നില്ല. പത്താം മിനിറ്റില്‍ ഗോളടിച്ച് മുന്നിലെത്തിയ അര്‍ജന്റീനയ്ക്ക് ഷോക്കായി 67-ാം മിനിറ്റില്‍ സ്വിസ് ടീമിന്റെ തിരിച്ചടിയെത്തി. എന്നാല്‍ എക്‌സ്ട്രാ ടൈമില്‍ രണ്ട് ഗോളുകള്‍ അടിച്ചുകയറ്റി അര്‍ജന്റീന സെമി ഉറപ്പാക്കി. 

കേപ്പ് വെര്‍ദെയ്‌ക്കെതിരെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെത്തിയ അര്‍ജന്റീന, രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഈജിപ്തിനെതിരെ വിജയിച്ച് കയറിയത്. 10 പേരായി ചുരുങ്ങിയിട്ടും പോരാടിയ സ്വിറ്റ്‌സര്‍ലന്‍ഡിന് ലോകജേതാക്കളെ അധിക സമയക്കളിയിലേക്ക് എത്തിക്കാനും കഴിഞ്ഞു. 

112-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരെസാണ് സ്വിസ് സംഘത്തിന്റെ ഹൃദയം തകര്‍ത്ത ഗോള്‍ നേടിയത്. പിന്നീട് 121-ാം മിനിറ്റില്‍ ലൗടാരൊ മാര്‍ട്ടിനെസ് മൂന്നാമതും വലകുലുക്കി വിജയനേട്ടം പൂര്‍ത്തിയാക്കി. 

എന്നാല്‍ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ഒന്‍പത് മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോളടിച്ച മെസി ക്വാര്‍ട്ടറില്‍ ഗോളടിച്ചില്ലെങ്കിലും ഗോളടിക്കാന്‍ വഴിയൊരുക്കുന്നതില്‍ വിജയിച്ചു. ഒന്നാം പകുതിയില്‍ തിരിച്ചടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 67-ാം മിനിറ്റിലെ അവരുടെ ഗോള്‍ അര്‍ജന്റീനയ്ക്ക് ആഘാതമായി. 

ഇതിന് പിന്നാലെയാണ് ബ്രീല്‍ എംബോളോയ്ക്ക് രണ്ടാമത് മഞ്ഞ കാര്‍ഡും, ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായതും. എന്നിട്ടും അവര്‍ പോരാട്ടത്തില്‍ യാതൊരു കുറവും വരുത്തിയില്ല. 112-ാം മിനിറ്റിലാണ് അല്‍വാരെസിന്റെ വക ആ അത്ഭുതം പിറന്നത്. മാര്‍ട്ടിനെസ് അന്തിമനിമിഷങ്ങളില്‍ മറ്റൊന്നു കൂടി അടിച്ചിട്ട് പട്ടിക തികച്ചു. 10 പേരായി ചുരുങ്ങിയിട്ടും അര്‍ജന്റീനയെ വിറപ്പിച്ചാണ് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ മടക്കം. ഇനി ബുധനാഴ്ച ഇംഗ്ലണ്ടിനോട് അര്‍ജന്റീനയുടെ സെമി പോരാട്ടം. 




കൂടുതല്‍വാര്‍ത്തകള്‍.