CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 33 Seconds Ago
Breaking Now

പ്രധാന അധ്യാപകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ 14കാരിക്ക് ദാരുണാന്ത്യം

മരുന്ന് കഴിച്ചതിന് പിന്നാലെ ആരോഗ്യനില ഗുരുതരമായി. ആദ്യം കിഷ്ത്വാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ജമ്മു മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ മരണപ്പെടുകയായിരുന്നു.

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ അധ്യാപകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 14കാരി നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് ശ്രമിക്കുന്നതിനിടെ മരിച്ചു. ചത്രൂവിലാണ് ദാരുണ സംഭവം നടന്നത്.ബമാല്‍പുര സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിലെ അധ്യാപകനായ ഖാലിദ് ഹുസൈന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് പൊലീസ് കേസ്. കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഖാലിദും സഹോദരന്‍ താരിഖും ചേര്‍ന്ന് മരുന്നുകള്‍ നല്‍കി ഗര്‍ഭഛിദ്രത്തിന് ശ്രമിച്ചെന്നാണ് ആരോപണം. ഏകദേശം അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു പെണ്‍കുട്ടിയെന്നാണ് വിവരം.

മരുന്ന് കഴിച്ചതിന് പിന്നാലെ ആരോഗ്യനില ഗുരുതരമായി. ആദ്യം കിഷ്ത്വാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ജമ്മു മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ മരണപ്പെടുകയായിരുന്നു. 200 കിലോമീറ്ററിലധികം നീണ്ട യാത്രയ്ക്കിടെ ദോഡയിലെ ബടോട്ടിന് സമീപത്താണ് മരണം സംഭവിച്ചത്.

സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് കിഷ്ത്വാറിലും സമീപ പ്രദേശങ്ങളിലും ഉയര്‍ന്നത്. ചത്രൂവില്‍ കടകള്‍ അടപ്പിച്ച് പ്രതിഷേധം നടന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ആരോപണവിധേയനായ അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

ഖാലിദ് ഹുസൈനെയും സഹോദരന്‍ താരിഖിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.