CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 49 Minutes 48 Seconds Ago
Breaking Now

ജനിക്കാനിരിക്കുന്നത് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നറിയാന്‍ പിതാവിന്റെ ക്രൂരത ; ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറു കീറി പരിശോധിച്ചു

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറ് അരിവാളുപയോഗിച്ച് കീറി പരിശോധിച്ചു. പിതാവിന്റെ ക്രൂരതയ്ക്ക് ഒടുവില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഗുരുതരാവസ്ഥയില്‍ ദില്ലിയിലെ ആശുപത്രിയിലെത്തിച്ച മുപ്പത്തഞ്ചുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. യുവതിയുടെ ഭര്‍ത്താവ് പന്നാലാലിനെ അറസ്റ്റ് ചെയ്തു.

കുഞ്ഞ് ഏതെന്നറിയാന്‍ ഭര്‍ത്താവ് അറിയാന്‍ ആഗ്രഹിച്ചതിനാലാണ് ആക്രമണം നടന്നതെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു. ദമ്പതികള്‍ക്ക് ഇതിനകം തന്നെ അഞ്ച് പെണ്‍മക്കളുണ്ടായിരുന്നു. ഇതോടെയാണ് വീണ്ടും ഗര്‍ഭിണിയായ ഭാര്യ ഏതു കുട്ടിക്കാണ് ജന്മം നല്‍കുന്നതെന്നറിയാന്‍ വയറു കീറി പരിശോധിച്ചതെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പെണ്‍മക്കളെ പലപ്പോഴും ഇന്ത്യയില്‍ ഒരു ഭാരമായിട്ടാണ് കാണുന്നത്, വിവാഹിതരാകുമ്പോള്‍ കുടുംബങ്ങള്‍ക്ക് സ്ത്രീധനം നല്‍കേണ്ടിവരും, അതേസമയം ആണ്‍മക്കള്‍ക്ക് സ്വത്തവകാശവും കുടുംബനാമവും ലഭിക്കുന്നതിനാല്‍ അവരെ വിലപ്പെട്ടവരായി കാണുന്നു.ഗര്‍ഭച്ഛിദ്രം ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.