CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 54 Minutes 14 Seconds Ago
Breaking Now

'പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാവാം, തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വിധി': വിജയ് ബാബുവിന്റെ ജാമ്യത്തില്‍ അതിജീവിതയുടെ പിതാവ്

കേസ് കൊടുക്കരുതെന്ന് പറഞ്ഞ് അയാള്‍ കാല് പിടിച്ച കാര്യം തനിക്കറിയാമെന്നും അദ്ദേഹം പറയുന്നു.

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ്ബാബുവിന് കോടതി ജാമ്യം നല്‍കിയതില്‍ പ്രതികരിച്ച് അതിജീവിതയുടെ പിതാവ് രംഗത്ത്. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാവാമെന്ന ചിന്തയാണെന്ന് പിതാവ് പറഞ്ഞു.

വിധിയില്‍ ഏറെ നിരാശരാണെന്നും തെറ്റുകള്‍ ചെയ്യാന്‍ പോവുന്ന ആളുകള്‍ക്ക് അത് ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന വിധിയായിപ്പോയി. എന്തുവന്നാലും പിന്‍മാറില്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും പിതാവ് വ്യക്തമാക്കി.

കേസില്‍ നിന്ന് പിന്‍മാറാന്‍ അതിജീവിതയുടെ വിദേശത്തുള്ള സഹോദരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു. സ്വന്തം സഹോദരിക്കോ അമ്മയ്‌ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ അതിന്റെ വേദനയറിയൂ. തനിക്ക് പേടിയില്ലെന്ന് പറഞ്ഞ് ലൈവില്‍ വന്ന വ്യക്തി എന്തിനാണ് നാടുവിട്ടത്. കേസ് കൊടുക്കരുതെന്ന് പറഞ്ഞ് അയാള്‍ കാല് പിടിച്ച കാര്യം തനിക്കറിയാമെന്നും അദ്ദേഹം പറയുന്നു.

ബലാത്സംഗകേസില്‍ ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വിജയ് ബാബു നാട്ടില്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ടി വന്നാല്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കി.

സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം

 




കൂടുതല്‍വാര്‍ത്തകള്‍.