CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 33 Minutes 5 Seconds Ago
Breaking Now

ലിവര്‍പൂള്‍ എഫ്‌സി വിജയാഘോഷ പരേഡിലേക്ക് കാര്‍ ഇടിച്ചുകയറി; കുട്ടികള്‍ ഉള്‍പ്പെടെ 50-ഓളം പേര്‍ക്ക് പരുക്ക്; ആഘോഷവും, സന്തോഷവും ആശങ്കയിലേക്കും, ഭീതിയിലേക്കും വഴിമാറി; 53-കാരനായ ബ്രിട്ടീഷുകാരന്‍ അറസ്റ്റിലായി; അവസ്ഥ ഞെട്ടിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി

പരുക്കേറ്റ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നോര്‍ത്ത് വെസ്റ്റ് ആംബലന്‍സ് സര്‍വ്വീസ്

ആഘോഷവും, സന്തോഷവും നിറഞ്ഞ അന്തരീക്ഷം. ലിവര്‍പൂള്‍ എഫ്‌സി ആരാധകരെ സംബന്ധിച്ച് ആഘോഷത്തില്‍ ആറാടുന്ന നിമിഷങ്ങള്‍. ലിവര്‍പൂള്‍ സിറ്റി സെന്ററില്‍ ക്ലബ് ആരാധകര്‍ എല്ലാം മറന്ന് ആഘോഷിക്കുന്നതിനിടെയാണ് ഒരു കാറില്‍ ഇതിനെയെല്ലാം തകര്‍ക്കാനുള്ള മനസ്സോടെ ഒരാള്‍ എത്തിയത്. 

തിങ്കളാഴ്ച വൈകുന്നേരം നഗരഹൃദയത്തില്‍ ലിവര്‍പൂള്‍ എഫ്‌സിയുടെ പ്രീമിയര്‍ ലീഗ് വിജയം ആഘോഷിച്ച് നടന്ന പരേഡാണ് ദുരന്തചിത്രമായി മാറിയത്. ഒരു ബ്രിട്ടീഷുകാരന്‍ കാര്‍ ഓടിച്ച് ജനങ്ങള്‍ക്ക് ഇടയിലേക്ക് കയറ്റിയതോടെയാണ് 50-ലേറെ പേര്‍ക്ക് പരുക്കേറ്റത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള അക്രമത്തിന് ഇരകളായി. 

വാട്ടര്‍ സ്ട്രീറ്റിലെ സംഭവസ്ഥലത്ത് നിന്നും 53-കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പരേഡിന് ശേഷം റോഡുകള്‍ തുറന്നതിന് പിന്നാലെയായിരുന്നു സംഭവം. ക്ലബിന്റെ പ്രീമിയര്‍ ലീഗ് വിജയം ആഘോഷിക്കാന്‍ തെരുവില്‍ അണിനിരന്നവരുടെ സന്തോഷം കെടുത്തിയാണ് നിമിഷങ്ങള്‍ കൊണ്ട് ആശങ്കയും, ഭീതിയും കളം പിടിച്ചത്. Authorities say both Prime Minister Keir Starmer and Home Secretary Yvette Cooper are being kept fully briefed on the developing situation

പരുക്കേറ്റ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നോര്‍ത്ത് വെസ്റ്റ് ആംബലന്‍സ് സര്‍വ്വീസ് സ്ഥിരീകരിച്ചു. ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേരുടെ പരുക്കുകള്‍ ഗുരുതരമാണ്. 20 രോഗികള്‍ക്ക് വാട്ടര്‍ സ്ട്രീറ്റിന് സമീപം സംഭവസ്ഥലത്ത് വെച്ച് തന്നെ ചികിത്സ നല്‍കി. 

സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് മേഴ്‌സിസൈഡ് പോലീസ് വ്യക്തമാക്കി. ഭയാനകമായ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. സംഭവം ബാധിച്ചവര്‍ക്ക് പ്രാര്‍ത്ഥനകള്‍ നേരുന്നതായി ലിവര്‍പൂള്‍ എഫ്‌സി അറിയിച്ചു. A 53-year-old white British man from the Liverpool area was swiftly detained by police

അപകടം സൃഷ്ടിച്ചിരുന്ന കാറിന്റെ ചില്ലുകളില്‍ ആളുകള്‍ അടിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ലെന്‍ വിന്‍സ്പര്‍ പറഞ്ഞു. ഇതോടെ ആശങ്കപ്പെട്ടാവണം ഇയാള്‍ ആക്‌സിലേറ്റര്‍ അമര്‍ത്തിപ്പിടിച്ചു. ഒരാളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം അേേത വേഗത്തില്‍ മുന്നോട്ട് പോയി ആളുകളെ ഇടിക്കുകയായിരുന്നു, ദൃക്‌സാക്ഷി പറയുന്നു. അതേസമയം ഇയാള്‍ ബാറില്‍ നിന്നും ഇറങ്ങിയ ശേഷമാണ് അപകടം ഉണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ തന്റെ കാറില്‍ ഇടിക്കുന്നവര്‍ക്ക് നേരെ റിവേഴ്‌സ് എടുത്ത് ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. 




കൂടുതല്‍വാര്‍ത്തകള്‍.