CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 46 Minutes 13 Seconds Ago
Breaking Now

ലേബര്‍ നേതാവാകാന്‍ 'താല്‍പര്യമില്ല'! കീര്‍ സ്റ്റാര്‍മറുടെ കസേരയ്ക്കായി കളി തുടങ്ങിയെന്ന വാര്‍ത്തകള്‍ തള്ളി ആഞ്ചെല റെയ്‌നര്‍; ടോറി നേതാവായി മടങ്ങിയെത്താന്‍ ബോറിസിനോട് ആവശ്യപ്പെട്ട് അനുകൂലികള്‍; കെമി ബാഡെനോകിനെ പുറത്താക്കാന്‍ വഴിതേടുന്നു?

അഭിപ്രായ സര്‍വ്വെകളില്‍ പാര്‍ട്ടി നാലാം സ്ഥാനത്താണെന്നത് എംപിമാരെയും ആശങ്കയിലാക്കുന്നു

രാഷ്ട്രീയത്തില്‍ ഒരു ചിരകാല ശത്രുവില്ലെന്ന് പറയുന്നത് വലിയ സത്യമാണ്. ഇന്നത്തെ സ്റ്റാര്‍, നാളെ വില്ലനായി മാറാം. ഇന്നത്തെ വില്ലന്‍ നാളത്തെ സുഹൃത്താകാം. ഇവിടെ എന്തും സംഭവിക്കാം. ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ഇപ്പോള്‍ ഒരു ഇളക്കിമറിക്കലിന് സമയമായ മട്ടാണ്. പ്രധാനപ്പെട്ട രണ്ട് പാര്‍ട്ടികളിലും ഇതിന്റെ സൂചനകള്‍ മുളപൊട്ടിയിട്ടുണ്ട്.

ലേബര്‍ നേതൃസ്ഥാനം മോഹിച്ച് ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ തനിക്ക് നേതൃസ്ഥാനം 'താല്‍പര്യമില്ലെന്നാണ്' റെയ്‌നര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. കീര്‍ സ്റ്റാര്‍മറെ പുകച്ച് പുറത്തുചാടിക്കാനുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ താനാണെന്ന വാര്‍ത്തകളെയും റെയ്‌നര്‍ തള്ളി. 

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് അയച്ച നിര്‍ദ്ദേശങ്ങള്‍ റെയ്‌നര്‍ തന്നെ ചോര്‍ത്തിയെന്നാണ് ആരോപണം. എന്നാല്‍ താന്‍ ഇത് ചെയ്തിട്ടില്ലെന്ന് അവര്‍ അവകാശപ്പെട്ടു. 'രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി സ്ഥാനം ലഭിച്ചത് തന്നെ ആദരവാണ്. നിലവില്‍ രാജ്യത്തിനായി ലഭിച്ച പദവി ഉപയോഗിച്ച് ആളുകള്‍ക്കായി സുപ്രധാന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലാണ് താല്‍പര്യം', റെയ്‌നര്‍ പറഞ്ഞു. 

ഇതിനിടെ ടോറി പാര്‍ട്ടിയിലും ബോറിസ് ജോണ്‍സന്റെ തിരിച്ചുവരവിന് ആഹ്വാനം ഉയരുന്നുണ്ട്. ബോറിസ് മടങ്ങിയെത്താന്‍ നീക്കങ്ങള്‍ നടത്തുന്നുവെന്നത് നിലവിലെ നേതാവ് കെമി ബാഡെനോകിന് മേല്‍ സമ്മര്‍ദമായി മാറുന്നുണ്ട്. കഴിഞ്ഞ മാസം ലോക്കല്‍ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വി ഇതിന് ആക്കം കൂട്ടുന്നു. 

അഭിപ്രായ സര്‍വ്വെകളില്‍ പാര്‍ട്ടി നാലാം സ്ഥാനത്താണെന്നത് എംപിമാരെയും ആശങ്കയിലാക്കുന്നു. നവംബര്‍ 2 വരെ ബാഡെനോകിനെ നീക്കാന്‍ കഴിയില്ലെന്നതിനാല്‍ നടപടി വേഗത്തിലാക്കാന്‍ എന്ത് ചെയ്യാമെന്ന് പലരും ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 




കൂടുതല്‍വാര്‍ത്തകള്‍.