CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 6 Minutes 17 Seconds Ago
Breaking Now

'നരേന്ദ്രാ, കീഴടങ്ങുക'; രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ തള്ളി ശശി തരൂര്‍, കേന്ദ്രസര്‍ക്കാരിന് പിന്തുണ

അമേരിക്കന്‍ പ്രസിഡന്റിനോട് ബഹുമാനം മാത്രമേ ഉള്ളൂ. അങ്ങനെയൊരു ബന്ധമാണ് ഇന്ത്യ അമേരിക്കയുമായി പുലര്‍ത്തുന്നത്.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് പരോക്ഷ മറുപടിയുമായി ശശി തരൂര്‍ എംപി. 'നരേന്ദ്രാ, കീഴടങ്ങുക' എന്ന രാഹുലിന്റെ പരാമര്‍ശം തരൂര്‍ തള്ളി. ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് തരൂര്‍ വ്യക്തമാക്കി. തരൂരിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

അമേരിക്കന്‍ പ്രസിഡന്റിനോട് ബഹുമാനം മാത്രമേ ഉള്ളൂ. അങ്ങനെയൊരു ബന്ധമാണ് ഇന്ത്യ അമേരിക്കയുമായി പുലര്‍ത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കം ആരോടും വിഷയത്തില്‍ ഇടപെടാനോ മധ്യസ്ഥത വഹിക്കാനോ ആവശ്യപ്പെട്ടിട്ടില്ല. പാകിസ്ഥാനോട് സംസാരിക്കാന്‍ ഒരു ഭാഷ തടസമല്ല. ഭീകരതയുടെ ഭാഷയില്‍ പാകിസ്താന്‍ സംസാരിച്ചാല്‍ സൈന്യത്തിന്റെ ഭാഷയില്‍ ഇന്ത്യ മറുപടി നല്‍കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

ഓപറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഇടപെട്ടെന്ന ആരോപണം മധ്യപ്രദേശിലെ ഭോപ്പാലില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'സംഗതന്‍ ശ്രിജന്‍ അഭിയാന്‍' കാമ്പയിനില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചത്. ഓപറേഷന്‍ സിന്ദൂറിനിടെ ഡോണള്‍ഡ് ട്രംപിന്റെ ഫോണ്‍ കോളിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയതെന്നാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്.

'ബിജെപിയെയും ആര്‍എസ്എസിനെയും എനിക്ക് നന്നായി അറിയാം. അവരുടെ മേല്‍ അല്‍പം സമ്മര്‍ദ്ദം ചെലുത്തുകയോ ചെറിയ തള്ള് കൊടുക്കുകയോ ചെയ്താല്‍ അവര്‍ ഭയന്നോടും. ട്രംപ് ഇതിന്റെ ഒരു സിഗ്‌നല്‍ നല്‍കിയിട്ടുണ്ട്. ഫോണ്‍ എടുത്ത്, 'മോദി ജി, നിങ്ങള്‍ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങുക' എന്ന് പറഞ്ഞു. 'ശരി, സര്‍' എന്ന് പറഞ്ഞ് നരേന്ദ്ര മോദി ട്രംപിന്റെ സിഗ്‌നല്‍ അനുസരിച്ചു' രാഹുല്‍ ഗാന്ധി പരിഹസിച്ചു.

'ഫോണ്‍ കോള്‍ ഇല്ലാത്ത ഒരു കാലം - 1971 ലെ യുദ്ധത്തില്‍ യു.എസിന്റെ ഏഴാം കപ്പല്‍പ്പട വന്ന കാലം -ഇവിടെ കൂടിയിരുന്ന പലര്‍ക്കും ഓര്‍മയുണ്ടാകും. ആയുധങ്ങള്‍ എത്തി, ഒരു വിമാനവാഹിനിക്കപ്പല്‍ വന്നു. എന്നാല്‍, ഇന്ദിരാഗാന്ധി പറഞ്ഞു: 'എനിക്ക് ചെയ്യേണ്ടത് ഞാന്‍ ചെയ്യും' എന്ന്. അതാണ് വ്യത്യാസം. അതാണ് സ്വഭാവം. ഇവരെല്ലാം ഇങ്ങനെയാണ്. ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ അവര്‍ കീഴടങ്ങിയവരല്ല. അവര്‍ വന്‍ശക്തികളെ എതിര്‍ത്തവരായിരുന്നു. എന്നാല്‍, സ്വാതന്ത്ര്യലബ്ധി മുതല്‍ കീഴടങ്ങല്‍ കത്തുകള്‍ എഴുതുന്ന ശീലം ഇവര്‍ക്കുണ്ട്...!' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.