CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 44 Minutes 3 Seconds Ago
Breaking Now

ഈ ജിമ്മില്‍ മുസ്ലിങ്ങള്‍ വരില്ല, പരിശീലിപ്പിക്കുകയുമില്ല: വര്‍ഗീയ നിലപാടുമായി മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്ഥന്‍ ; നടപടി

വര്‍ഗീയ പരാമര്‍ശം നടത്തുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്റെയൊപ്പം ബജ്രംഗ് ദള്‍ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

ജിമ്മില്‍ മുസ്ലിങ്ങളെ വ്യയം ചെയ്യാന്‍ അനുവദിക്കുകയോ, ട്രെയ്‌നറായി നിയമിക്കുകയോ ചെയ്യരുതെന്ന പരാമര്‍ശം നടത്തിയ പൊലീസുകാരനെതിരെ നടപടി. മധ്യപ്രദേശിലെ അയോദ്ധ്യ നഗര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയ ദിനേശ് ശര്‍മ്മ എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടും, അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടും ഡിസിപി മഹാവീര്‍ സിങ് ഉത്തരവിറക്കി.

വര്‍ഗീയ പരാമര്‍ശം നടത്തുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്റെയൊപ്പം ബജ്രംഗ് ദള്‍ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. പരാമര്‍ശം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 'ഞാന്‍ ഒരു കാര്യം ഉറപ്പിച്ച് പറയാം, ഒരു മുസ്ലിമും ഇവിടെ വ്യായാമത്തിനായോ, ട്രെയ്‌നറായോ വരാന്‍ പോകുന്നില്ല' എന്നാണ് ദിനേശ് ശര്‍മ്മ പറഞ്ഞത്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്നത്.

ജിമ്മില്‍ ട്രെയ്നര്‍മാരായി മുസ്ലിങ്ങള്‍ വരുന്നതിനെതിരെ ബജ്രംഗ് ദള്‍ കുറച്ച് ദിവസം മുന്‍പ് രംഗത്തുവന്നിരുന്നു. തുടര്‍ന്ന് നഗരത്തിലെ ജിമ്മുകളില്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പരിശോധനയും നടത്തിയിരുന്നു. ഇതില്‍ പരാതി ലഭിച്ചതോടെ പൊലീസ് എത്തിയിരുന്നു. തുടര്‍ന്നുണ്ടായ ചര്‍ച്ചയ്ക്കിടെയാണ് ദിനേശ് ശര്‍മ്മ ഇത്തരത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയത്.

സംസ്ഥാനത്തൊട്ടാകെ മുസ്ലിം ജിം ട്രെയ്നര്‍മാര്‍ക്കെതിരെ ബജ്രംഗ് ദള്‍ രംഗത്തുവന്നിരിക്കെയാണ് ഈ സംഭവവും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മുസ്ലിം മതസ്ഥരായ ഒരു ജിം ട്രെയിനറും, ഷൂട്ടിംഗ് പരിശീലകനും ഉള്‍പ്പെട്ട ചില കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് മതം നോക്കി ബഹിഷ്‌കരണത്തിനായി ബജ്രംഗ് ദള്‍ ഇറങ്ങിത്തിരിച്ചത്.

ബിജെപി എംപിയായ അലോക് ശര്‍മയും ഈ സംഭവങ്ങളെത്തുടര്‍ന്ന് വര്‍ഗീയ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. മുസ്ലിങ്ങളായ ജിം ട്രെയിനര്‍മാരുടെ പട്ടിക തയ്യാറാകാന്‍ ആവശ്യപ്പെട്ട അലോക് ശര്‍മ്മ സ്ത്രീകളെ സ്ത്രീകള്‍ മാത്രം പരിശീലിപ്പിച്ചാല്‍ മതിയെന്ന് പറഞ്ഞിരുന്നു. മുസ്ലിം മതസ്ഥരുടെ കടകള്‍ രാത്രി വൈകിയും തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനെതിരെയും എംപി രംഗത്തുവന്നിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.