നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ ആളിക്കത്തിച്ച് കലാപകാരികള്‍. ബാലിമെനയിലെ തെരുവുകളില്‍ മുഖം മറച്ച അക്രമികളെ സായുധ പോലീസ് നേരിട്ടു. മുന്നൂറോളം വരുന്ന ജനക്കൂട്ടമാണ് പെട്രോള്‍ ബോംബ് എറിഞ്ഞും, ജനലുകള്‍ അടിച്ചുതകര്‍ത്തും, കാറുകള്‍ക്ക് തീയിട്ടും അക്രമം വിതച്ചത്. ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് ശേഷമായിരുന്നു കലാപം.
കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് നേരെ രണ്ട് റൊമാനിയന്‍ അഭയാര്‍ത്ഥികള്‍ ബലാത്സംഗ ശ്രമം നടത്തിയ കേസ് കോടതിയിലെത്തിയതോടെയാണ് ജനരോഷം അണപൊട്ടിയത്. 14 വയസ്സുകാര്‍ക്ക് പുറമെ ഇപ്പോള്‍ ഒരു 28-കാരനെയും സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അയര്‍ലണ്ടിനായുള്ള ദേശീയ പ്രതിഷേധമെന്ന നിലയിലാണ് ഇപ്പോള്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. കൂട്ടമായുള്ള കുടിയേറ്റത്തിന് എതിരെയും, തങ്ങളെ ഗവണ്‍മെന്റ് മറന്നുവെന്നും ആരോപിച്ചുമാണ് ഈ പ്രതിഷേധങ്ങള്‍. വിമര്‍ശനങ്ങള്‍ ഭയന്ന് മിണ്ടാതിരിക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ഈ ജനക്കൂട്ട പ്രതിഷേധങ്ങള്‍ വഴിയൊരുക്കുമെന്ന് റാലി സംഘടിപ്പിച്ച ഡബ്ലിന്‍ കൗണ്‍സിലര്‍ മാലാഷി സ്റ്റീന്‍സണ്‍ പറഞ്ഞു.
അയര്‍ലണ്ടില്‍ 33,000 അഭയാര്‍ത്ഥികളുടെ അപേക്ഷകളാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. 2017-ല്‍ കേവലം 7244 അപേക്ഷകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ കുതിപ്പ്. പലസ്തീനികളുടെ അപേക്ഷകളില്‍ 700 ശതമാനം വര്‍ദ്ധനവുണ്ട്. പലസ്തീന്‍ ജനതയെ തുറന്ന് പിന്തുണക്കുന്ന ഐറിഷ് ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷം പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പലസ്തീന്‍ അനുകൂല നിലപാട് ഉയരുമ്പോള്‍ ഇസ്രയേല്‍-വിരുദ്ധത വര്‍ദ്ധിക്കുന്നതായും ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.