CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 46 Minutes 30 Seconds Ago
Breaking Now

ആ അത്ഭുതകരമായ രക്ഷപ്പെടല്‍ എങ്ങനെ സംഭവിച്ചു? എയര്‍ ഇന്ത്യ വിമാനം ഇടിച്ചിറങ്ങുന്നതിന് തൊട്ടുമുന്‍പ് 'പറന്ന' ആ വസ്തുവില്‍ ഉത്തരമുണ്ടെന്ന് വിദഗ്ധര്‍; 11എ സീറ്റിലിരുന്ന് രക്ഷപ്പെട്ട ബ്രിട്ടീഷുകാരന്‍; ഈ വിമാനം പറത്താന്‍ ധൈര്യമില്ലെന്ന് ബോയിംഗ് ജീവനക്കാര്‍ പറയുന്ന വീഡിയോ പ്രചരിക്കുന്നു?

ബോയിംഗ് 787-8 ഡ്രീംലൈനര്‍ പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ഒരു വസ്തു തെറിച്ച് പോകുന്നതായി ദൃശ്യങ്ങളിലുള്ളത്

മനുഷ്യന്റെ സാമാന്യബുദ്ധിക്ക് ചിന്തിക്കാന്‍ കഴിയാത്ത വിധം സംഭവിക്കുന്ന കാര്യങ്ങള്‍ കാണുമ്പോഴാണ് നമ്മള്‍ അതിനെ അത്ഭുതമെന്ന് വിശേഷിപ്പിക്കുന്നത്. പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ നിലംപതിക്കുമ്പോള്‍ അതില്‍ നിന്നും ഒരാള്‍ മാത്രം ജീവനോടെ രക്ഷപ്പെട്ടുവെന്നത് ഇത്തരമൊരു അത്ഭുതമായി മാറുന്നതും അതുകൊണ്ട് തന്നെയാണ്. 

അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ തികയുന്നതിന് മുന്‍പായിരുന്നു അപകടം. ഇടിച്ചിറങ്ങിയതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തിന്റെ എമര്‍ജന്‍സി ഡോറുകള്‍ തെറിച്ച് പോകുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് തന്നെയാണ് വാതിലിന് സമീപം ഇരുന്ന ബ്രിട്ടീഷ് പൗരനെ, അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഏക വ്യക്തിയാക്കി മാറ്റിയതെന്നാണ് വിദഗ്ധര്‍ കരുതുന്നത്. Vishwash Kumar Ramesh, sole survivor of the Air India flight 171 crash, is pictured at a hospital in Ahmedabad on Friday. He says the plane's lights flickered and it felt 'stuck' and unable to ascend after take off

ബോയിംഗ് 787-8 ഡ്രീംലൈനര്‍ പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ഒരു വസ്തു തെറിച്ച് പോകുന്നതായി ദൃശ്യങ്ങളിലുള്ളത്. കെട്ടിടത്തില്‍ ഇടിച്ചപ്പോഴാണ് ഇത് പൊട്ടിയതെന്ന് 11എ സീറ്റിലിരുന്ന വിശ്വാഷ് കുമാര്‍ രമേഷും കരുതുന്നു. കൂടാതെ ഈ സമയത്ത് താന്‍ സീറ്റ് ബെല്‍റ്റ് അഴിച്ചിരുന്നതായി ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ നിന്നും പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, ഇദ്ദേഹത്തിന്റെ സഹോദരന്‍ മരണപ്പെട്ടു. 

പറന്നുയര്‍ന്നതിന് പിന്നാലെയാണ് പൈലറ്റ് മേയ്‌ഡേ കോള്‍ നല്‍കിയത്. വിമാനത്തിന് പവര്‍ നഷ്ടമാകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു ഇത്. എന്നാല്‍ തൊട്ടടുത്തുള്ള ഹോസ്റ്റലിന് മുകളിലേക്ക് വീണ വിമാനം ഇതിന് പിന്നാലെ പൊട്ടിത്തെറിച്ചു. 260 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

അതേസമയം ഈ ബോയിംഗ് ഡ്രീംലൈനറില്‍ യാത്ര ചെയ്യാന്‍ ധൈര്യമില്ലെന്ന് നിര്‍മ്മാണത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ സമ്മതിക്കുന്ന വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. സൗത്ത് കരോളിനയിലെ ബോയിംഗ് പ്ലാന്റ് ജീവനക്കാരാണ് 787-ല്‍ യാത്ര ചെയ്യാന്‍ ധൈര്യമില്ലെന്ന് വ്യക്തമാക്കിയത്. യോഗ്യതയില്ലാത്ത, താല്‍പര്യമില്ലാത്ത ഫാക്ടറി ജീവനക്കാര്‍, പലപ്പോഴും മയക്കുമരുന്ന് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചതെന്നാണ് ആരോപണം. എന്നാല്‍ 787 വിമാനത്തിന്റെ പ്രശ്‌നങ്ങള്‍ പലപ്പോഴും മറച്ചുവെയ്ക്കുകയാണെന്ന് ഒരു ജീവനക്കാരന്‍ അവകാശപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.