CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 3 Seconds Ago
Breaking Now

എന്‍എച്ച്എസ് ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള ലേബര്‍ പദ്ധതി അവതാളത്തില്‍; ജോലിക്കാരെ പിരിച്ചുവിടുമ്പോള്‍ നല്‍കേണ്ട വന്‍തുക താങ്ങാന്‍ ഇംഗ്ലണ്ടിലെ ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡുകള്‍ക്ക് ശേഷിയില്ല; കാര്യം നടക്കാന്‍ ഗവണ്‍മെന്റ് ഫണ്ടിറക്കണം?

എന്‍എച്ച്എസ് ഇംഗ്ലണ്ട് വിഷയത്തില്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ചര്‍ച്ച നടത്തുന്നുണ്ട്

എന്‍എച്ച്എസിനെ പൂര്‍ണ്ണമായി പുനഃസംഘടിപ്പിക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് നീക്കങ്ങള്‍ അവതാളത്തില്‍. പദ്ധതിയുടെ ഭാഗമായി വന്‍തോതില്‍ എന്‍എച്ച്എസിലെ ജോലികള്‍ വെട്ടിക്കുറയ്ക്കാനായിരുന്നു നീക്കം. എന്നാല്‍ ഇതിനായി വേണ്ടിവരുന്ന 1 ബില്ല്യണ്‍ പൗണ്ടോളം തുക ആര് വഹിക്കുമെന്ന ചോദ്യം ഉയര്‍ന്നതോടെ ജോലികള്‍ വെട്ടിനിരത്തുന്നത് സ്തംഭിച്ചു. 

വര്‍ഷത്തിന്റെ അവസാനത്തോടെ ഇംഗ്ലണ്ടിലെ 42 ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ബോര്‍ഡുകളിലുള്ള 25,000 ജീവനക്കാരില്‍ 12,500 പേരെ കുറയ്ക്കാനായിരുന്നു പദ്ധതി. ഹെല്‍ത്ത് സര്‍വ്വീസിലെ ചെലവ് കുറയ്ക്കല്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമാണ് ഇത്. 

എന്നാല്‍ ഇപ്പോള്‍ ജോലിക്കാരെ കുറയ്ക്കാനുള്ള പദ്ധതി നിര്‍ത്തിവെയ്ക്കുന്ന ഐസിബികളുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട ചെലവുകള്‍ താങ്ങാന്‍ കഴിയുന്നില്ലെന്നതാണ് കാരണമായി പറയുന്നത്. 'ജോലിക്കാരെ പിരിച്ചുവിടുന്നതിന് വന്‍തുക ബില്ലായി വരുന്നുണ്ട്. ഇത് ഐസിബികളുടെ ശേഷിക്ക് അപ്പുറമാണ്. ബജറ്റുകള്‍ തന്നെ പകുതിയാക്കിയ നിലയിലാണ് സ്ഥിതി. ഇതില്‍ ഗവണ്‍മെന്റ് ഫണ്ട് നല്‍കേണ്ടി വരും', ഐസിബി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന മാനേജേഴ്‌സ് ഇന്‍ പാര്‍ട്ണര്‍ഷിപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ റെസ്‌ടെല്‍ പറഞ്ഞു. 

എന്‍എച്ച്എസ് ഇംഗ്ലണ്ട് വിഷയത്തില്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ചര്‍ച്ച നടത്തുന്നുണ്ട്. ജോലിക്കാരെ പിരിച്ചുവിടുന്നതിന് ആവശ്യമായി വരുന്ന ചെലവ് വഹിക്കാന്‍ ട്രഷറിയില്‍ നിന്നും എമര്‍ജന്‍സി ക്യാഷ് ഇഞ്ചക്ഷന്‍ സാധിക്കുമോയെന്നാണ് പരിശോധിക്കുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ അനിശ്ചിതാവസ്ഥയില്‍ തുടരുന്നതിനാല്‍ പിരിച്ചുവിടലും അനിശ്ചിതാവസ്ഥയിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.