CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 8 Seconds Ago
Breaking Now

'ഭരണം പിടിക്കാന്‍ സിപിഐഎം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു'; മുസ്ലീംലീഗ് സ്വതന്ത്രന്റെ ശബ്ദരേഖയില്‍ വിവാദം; പരാതി നല്‍കി അനില്‍ അക്കര

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര നല്‍കിയ പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി.

തൃശൂര്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ മുസ്ലീംലീഗ് സ്വതന്ത്രന്‍ എല്‍ഡിഎഫിന് കൂറുമായി വോട്ട് ചെയ്ത സംഭവത്തില്‍, 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന് ശബ്ദരേഖ. മുസ്ലീംലീഗ് സ്വതന്ത്രനായി മത്സരിച്ച ഇയു ജാഫറിന്റെ പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര നല്‍കിയ പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി.

ഭരണം പിടിക്കാന്‍ സിപിഐഎം നേതൃത്വം അന്‍പതുലക്ഷം രൂപ വാഗ്ദാനം ചെയ്തു എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ലീഗ് സ്വതന്ത്രനായ ജാഫര്‍ മാസ്റ്റര്‍ നേരത്തെ വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജി വച്ചിരുന്നു. പാര്‍ട്ടി നടപടി വന്നതിന് പിന്നാലെ ആയിരുന്നു വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ചത്. അമ്പത് ലക്ഷം രൂപ ഇപ്പോള്‍ ഓഫര്‍ ഉണ്ട്. ഒന്നെങ്കില്‍ പ്രസിഡന്റാകാമെന്നും അല്ലെങ്കില്‍ അമ്പത് ലക്ഷം രൂപ എന്നായിരുന്നു ശബ്ദരേഖയില്‍ പറയുന്നത്.

കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ആകെയുള്ള 14 ഡിവിഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 7 വീതമാണ് സീറ്റുകള്‍ ലഭിച്ചിരുന്നത്. തുടര്‍ന്ന്, പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി കെവി നഫീസ എല്‍ഡിഎഫില്‍ നിന്നുള്ള ഏഴും, യുഡിഎഫില്‍ നിന്നുള്ള ഒരു വോട്ടും ചേര്‍ത്ത് എട്ട് വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. അബദ്ധത്തില്‍ വോട്ടു മാറി ചെയ്തതാണെന്നായിരുന്നു ഇയു ജാഫറിന്റെ വിശദീകരണം.

 




കൂടുതല്‍വാര്‍ത്തകള്‍.