CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 43 Minutes 40 Seconds Ago
Breaking Now

മാലിന്യക്കൂമ്പാരത്തില്‍ നിന്ന് 80 ലക്ഷം രൂപ കണ്ടെത്തി: കൊള്ളക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനു ശേഷമാണ് രാമക്ഷേത്ര മോഷണം പുറത്തുവന്നതെന്ന് സമാജ്വാദി നേതാവ്

രാമജന്മഭൂമി ക്ഷേത്രത്തില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെക്കുറിച്ച് ആദ്യം അറിഞ്ഞവരില്‍ ഒരാളാണ് താനെന്ന് പാണ്ഡെ അവകാശപ്പെട്ടു.

രാമക്ഷേത്രത്തിലെ സംഭാവന മോഷണം പുറത്തുവന്നത് കൊള്ളയില്‍ ഉള്‍പ്പെട്ടവര്‍ക്കിടയില്‍ പണം പങ്കിടുന്നതിനെച്ചൊല്ലി വലിയ തര്‍ക്കമുണ്ടായതിനു ശേഷമാണ് അയോധ്യയില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമായ പവന്‍ പാണ്ഡെ ആരോപിച്ചു. മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെടുത്ത 80 ലക്ഷം രൂപയും ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയതായി പറയപ്പെടുന്ന പണവും മതിയായ തെളിവാണെന്നും, പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിന്റെ വിശ്വാസ്യതയെ സംശയിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

രാമജന്മഭൂമി ക്ഷേത്രത്തില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെക്കുറിച്ച് ആദ്യം അറിഞ്ഞവരില്‍ ഒരാളാണ് താനെന്ന് പാണ്ഡെ അവകാശപ്പെട്ടു. വിഷയം പുറത്തുകൊണ്ടുവരാന്‍ സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവിനെയാണ് ഭഗവാന്‍ രാമന്‍ തന്നെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.