CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 2 Seconds Ago
Breaking Now

ബലാത്സംഗ കേസ് വിചാരണയില്‍ എഐ ഉപയോഗം; കോടതിയില്‍ മറുപടി നല്‍കാനായി ഇര ആര്‍ട്ടിഫിഷ്യല്‍ ഉപയോഗിച്ച് ഉത്തരങ്ങള്‍ തയ്യാറാക്കി; ഒടുവില്‍ കേസ് തള്ളി കോടതി?

യുകെയില്‍ ഇത്തരം എഐ ഉപയോഗിച്ചുള്ള വിചാരണയ്ക്ക് നിരോധനമുള്ളതിനാല്‍ കേസ് നില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോര്‍ട്ട് ഓഫ് അപ്പീല്‍ പരാതി തള്ളിയത്

സര്‍വ്വം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മയമാണ്. എന്തിനും, ഏതിനും എഐ ഉപയോഗിക്കുന്ന കാലം. ചോദ്യപേപ്പറിന് ഉത്തരം വരെ എഐയോട് ചോദിക്കുന്ന കാലത്ത് കോടതിയില്‍ കേസ് തെളിയിക്കാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച പ്രതിയല്ല, ഇരയാണ് പിടിക്കപ്പെട്ടിരിക്കുന്നത്. 

ബ്രിട്ടനിലെ ഒരു കോടതിയില്‍ നടന്ന ബലാത്സംഗ കേസ് വിചാരണയിലാണ് ക്രോസ് എക്‌സാമിനേഷനായി തയ്യാറെടുക്കാന്‍ ഇര എഐ ചാറ്റ്‌ബോട്ട് ഉപയോഗിച്ചത്. താന്‍ ചാറ്റ്‌ബോട്ടിന്റെ സഹായം തേടിയതായി ഇര തന്നെ സമ്മതിച്ചതോടെ കോടതി കേസ് തള്ളുകയായിരുന്നു. 

മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച് അബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ പ്രതി താനുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടെന്നായിരുന്നു യുവതിയുടെ വാദം. ഇതിന് അനുമതി നല്‍കാനുള്ള ബോധം തനിക്ക് ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്വനു. പ്രതിയുമായി ഉണ്ടായിരുന്ന പ്രണയബന്ധം അവസാനിച്ച് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ബലാത്സംഗ ആരോപണം ഉയര്‍ന്നത്. 

എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ എഐ ഉപയോഗിച്ചതിന്റെ പേരില്‍ പരാതി തള്ളുകയായിരുന്നു. ചാറ്റ്‌ബോട്ടിനോട് രാത്രി നടന്ന സംഭവങ്ങള്‍ എങ്ങനെ വിവരിക്കണം, അനുവാദം നല്‍കിയതുമായി ബന്ധപ്പെട്ട് എങ്ങനെ പ്രതികരിക്കണം, തന്റെ പെരുമാറ്റം ഏത് വിധമായിരിക്കണം എന്നുവരെ ഇര ചോദ്യം ചോദിച്ച് വിശദീകരണം നേടിയതായി കണ്ടെത്തി. 

യുകെയില്‍ ഇത്തരം എഐ ഉപയോഗിച്ചുള്ള വിചാരണയ്ക്ക് നിരോധനമുള്ളതിനാല്‍ കേസ് നില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോര്‍ട്ട് ഓഫ് അപ്പീല്‍ പരാതി തള്ളിയത്.  




കൂടുതല്‍വാര്‍ത്തകള്‍.