CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 36 Minutes 27 Seconds Ago
Breaking Now

ഒരു കവിത എഴുതാല്‍ ഇതിലും നല്ല പ്രചോദനം എവിടെ കിട്ടും; കാമുകിയുടെ തലയില്‍ വൈന്‍ ബോട്ടില്‍ അടിച്ച് കൊന്നു; തലച്ചോര്‍ ഫ്രൈയാക്കി കഴിച്ച് ചോര കുടിച്ചു

അക്രമത്തില്‍ നിന്നും തനിക്ക് ലൈംഗികമായ ആസ്വാദനം ലഭിച്ചെന്നാണ് പ്രതി പോലീസിന് നല്‍കിയ കുറ്റസമ്മതത്തില്‍ പറയുന്നത്

ഇന്റര്‍നെറ്റില്‍ കഥകള്‍ വായിക്കുന്നത് ചിലര്‍ക്ക് രസകരമാണ്. മറ്റ് ഇടങ്ങളില്‍ കിട്ടാത്ത ഇത്തരം കഥകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ അപകടമാണെന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ സംഭവം. ഇന്റര്‍നെറ്റില്‍ സീരിയല്‍ കീല്ലേഴ്‌സിനെക്കുറിച്ച് പഠിച്ച് ആരാധകനായി മാറിയ യുവാവ് കാമുകിയെ കൊലപ്പെടുത്തി തലച്ചോര്‍ ഭക്ഷിച്ചു. 45കാരിയായ ഓല്‍ഗ ബുഡുനോവയാണ് കാമുകന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഓല്‍ഗയെ വൈന്‍ ബോട്ടില്‍ ഉപയോഗിച്ച് 25 തവണ തലയില്‍ അടിച്ചാണ് 21കാരനായ കാമുകന്‍ ദിമിത്രി ലൂചിന്‍ കൊലപ്പെടുത്തിയത്.

ഇതിന് ശേഷം ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് ശരീരം കഷ്ണങ്ങളാക്കിയ ദിമിത്രി ഇവരുടെ തലച്ചോര്‍ പുറത്തെടുത്ത് റോസ്റ്റ് ചെയ്ത് കഴിച്ചെന്നും കോടതിയില്‍ വിശദീകരിക്കപ്പെട്ടു. കാമുകിയുടെ രക്തം പാനീയമാക്കി. ഓല്‍ഗയുടെ ആന്തരിക അവയവങ്ങള്‍ ഇയാള്‍ കുത്തിക്കീറിയെന്ന് പോലീസ് വ്യക്തമാക്കി.

ആചാരപരമായ നരഭോജികളുടെ രീതിയിലാണ് പ്രതി കൃത്യം നടപ്പാക്കിയത്. ശ്രദ്ധയോടെയായിരുന്നു പദ്ധതി ഒരുക്കിയത്. വെബ്‌സൈറ്റില്‍ ഇത്തരം കൊലപാതകങ്ങളെക്കുറിച്ച് വായിച്ച് പഠിച്ച ശേഷമായിരുന്നു കൊല. അക്രമത്തില്‍ നിന്നും തനിക്ക് ലൈംഗികമായ ആസ്വാദനം ലഭിച്ചെന്നാണ് പ്രതി പോലീസിന് നല്‍കിയ കുറ്റസമ്മതത്തില്‍ പറയുന്നത്.

ഒരു കവിത എഴുതാനുള്ള പ്രചോദനത്തിന് വേണ്ടിയാണ് താന്‍ ഇത് ചെയ്തതെന്നും ദിമിത്രി പറയുന്നു. സാത്താനെ വിളിച്ചുവരുത്താന്‍ ശ്രമിച്ചെങ്കിലും ആരും വരാതെ വന്നതോടെയാണ് ബാക്കിയുള്ള കര്‍മ്മങ്ങളിലേക്ക് കടന്നത്. കാമുകിയുടെ ഒരു ചെവിയും ഇയാള്‍ കഴിച്ചു. മറ്റൊന്ന് പൂച്ചയ്ക്കും കൊടുത്തു. കൊലപാതകം തെളിഞ്ഞാല്‍ ജീവപര്യന്തമാണ് ഇയാളെ കാത്തിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.