CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 22 Minutes 6 Seconds Ago
Breaking Now

താലിബാനെ പങ്കെടുപ്പിക്കണമെന്ന് നിര്‍ബന്ധം പിടിച്ച് പാകിസ്ഥാന്‍ ; പറ്റില്ലെന്ന് ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങള്‍ ; സാര്‍ക്ക് യോഗം റദ്ദാക്കി

താലിബാനെ ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. കാബൂളിലെ പുതിയ ഭരണം ഇപ്പോഴും ഭൂരിഭാഗം ലോക രാഷ്ട്രങ്ങളും അംഗീകരിച്ചിട്ടില്ല,

ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താനിരുന്ന സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോ ഓപ്പറേഷന്‍ (സാര്‍ക്ക്) രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി.

അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് സാര്‍ക്ക് യോഗത്തില്‍ താലിബാന്‍ പങ്കെടുക്കണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗം റദ്ദാക്കിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയും മറ്റ് ചില അംഗങ്ങളും ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയും സമവായത്തിന്റെയും യോജിപ്പിന്റെയും അഭാവം മൂലം യോഗം റദ്ദാക്കുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടക്കുന്ന യോഗത്തിന് ആതിഥേയത്വം വഹിക്കാനിരുന്നത് നേപ്പാളായിരുന്നു.താലിബാനെ ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. കാബൂളിലെ പുതിയ ഭരണം ഇപ്പോഴും ഭൂരിഭാഗം ലോക രാഷ്ട്രങ്ങളും അംഗീകരിച്ചിട്ടില്ല, അഫ്ഗാനിസ്ഥാനിലെ ഉന്നത കാബിനറ്റ് മന്ത്രിമാരെ യുഎന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയാണ്, ഇയാള്‍ യുഎന്നിലും അനുബന്ധ യോഗങ്ങളിലും പങ്കെടുക്കാന്‍ സാധ്യതയില്ല.

കഴിഞ്ഞയാഴ്ച ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് താലിബാന് ഉള്‍ക്കൊള്ളല്‍ സ്വഭാവമില്ല എന്നാണ്. അഫ്ഗാനിസ്ഥാനിലെ ഭരണത്തെ അംഗീകരിക്കുന്നതിന് മുമ്പ് ലോകം ഒന്ന് ചിന്തിക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞു. കാബൂളിലെ സര്‍ക്കാരില്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രാതിനിധ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളുടെ പ്രാദേശിക അന്തര്‍സര്‍ക്കാര്‍ സംഘടനയാണ് സാര്‍ക്ക്.

അഫ്ഗാനിസ്ഥാന് വേണ്ടി യോഗത്തില്‍ ഒരു കസേര ഒഴിച്ചിടാം എന്ന് സാര്‍ക്കിലെ ഭൂരിഭാഗം അംഗങ്ങളും സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, പാക്കിസ്ഥാന്‍ ഇത് സമ്മതിക്കാത്തതിനെ തുടര്‍ന്ന് യോഗം റദ്ദാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.