CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 5 Seconds Ago
Breaking Now

മരിച്ച് കൊണ്ടിരുന്ന ആറ് വയസ്സുള്ള മകളുടെ അരികില്‍ നിന്നും വലിച്ചിഴച്ച് പുറത്താക്കി; കഴുത്തിന് പിടിച്ച് പുറത്താക്കിയ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പോലീസ് സേനയ്‌ക്കെതിരെ കേസിന് പോയ എന്‍എച്ച്എസ് ഡോക്ടറായ പിതാവിന്റെ വാദം തള്ളി കോടതി; അത്യാഹിത വിഭാഗത്തില്‍ ശല്യമായതാണ് ഇടപെടലിന് വഴിവെച്ചതെന്ന് ജഡ്ജ്

വാര്‍ഡില്‍ അബ്ബാസി ഒരു 'ശല്യമായി' മാറിയെന്നാണ് കേസ് തള്ളിക്കൊണ്ട് ജഡ്ജ് വിധിച്ചത്

ആറ് വയസ്സുള്ള മകള്‍ മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ പിതാവിനെയും, അമ്മയെയും ബലം പ്രയോഗിച്ച് അത്യാഹിത വിഭാഗത്തില്‍ നിന്നും പുറത്താക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് നമുക്ക് തോന്നിയേക്കാം. എന്നാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫാക്കുന്ന നിമിഷത്തില്‍ മകളുടെ അരികില്‍ നിന്നും എന്‍എച്ച്എസ് ഡോക്ടര്‍ കൂടിയായ പിതാവിനെയും, അമ്മയെയുമാണ് പോലീസ് വലിച്ചിഴച്ച് പുറത്താക്കിയത്.

സംഭവത്തില്‍ പോലീസിനെതിരെ കേസുമായി പോയ ഡോ. റാഷിദ് അബ്ബാസിയുടെ വാദം കോടതി തള്ളിക്കളഞ്ഞു. ആറ് വയസ്സുകാരി സെയ്‌നബിന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫാക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു പോലീസ് നടപടി. പോലീസ് ബോഡി ക്യാമറയില്‍ കുട്ടികളുടെ ഇന്റന്‍സീവ് കെയറില്‍ നിന്നും കഴുത്തിന് പിടിച്ച് ഡോ. അബ്ബാസിയെ പുറത്താക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. Doctors Aliya and Rashid Abassi, who had an altercation with hospital staff and police officers, brought about by a dispute over the care of their daughter Zainab

മുന്‍ ഡോക്ടര്‍ കൂടിയായ അബ്ബാസിയുടെ ഭാര്യ ആലിയയെയും സാമനാമയ രീതിയില്‍ പിന്നില്‍ നിന്നും ബലം പ്രയോഗിച്ച് പുറത്താക്കുകയും, ഇവര്‍ നിലത്ത് വീഴുകയും ചെയ്തു. തെറ്റായ അറസ്റ്റ്, തടങ്കല്‍, അതിക്രമം എന്നിവയുടെ പേരിലാണ് നോര്‍ത്തംബ്രിയ പോലീസിനെതിരെ 64-കാരനായ ഡോ. അബ്ബാസി കേസ് നല്‍കിയത്. എന്നാല്‍ വാര്‍ഡില്‍ അബ്ബാസി ഒരു 'ശല്യമായി' മാറിയെന്നാണ് കേസ് തള്ളിക്കൊണ്ട് ജഡ്ജ് വിധിച്ചത്. Pictured: Zainab Abassi who suffered from a life-limiting genetic condition. Both of her parents, Aliya and Rashid are medical doctors

സമാധാനം നഷ്ടപ്പെടുത്തുമെന്ന് പോലീസിന് തോന്നാന്‍ പല കാരണങ്ങളുണ്ടെന്ന് ജഡ്ജ് ചൂണ്ടിക്കാണിച്ചു. ഡോ. അബ്ബാസിയുടെ അവകാശങ്ങള്‍ ഒരുവിധത്തിലും ഹനിച്ചിട്ടില്ലെന്നും വിധിയില്‍ പറഞ്ഞു. എന്നാല്‍ തനിക്കെതിരായ പരാമര്‍ശങ്ങള്‍ തള്ളിയ ഇദ്ദേഹം അപ്പീല്‍ പോകാന്‍ കഴിയുമോയെന്ന് പരിശോധിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.