CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes 30 Seconds Ago
Breaking Now

യുകെയിലെ പുതിയ കുടിയേറ്റ നയം: ആശങ്കകള്‍ ചര്‍ച്ച ചെയ്തു കൈരളി യുകെ

യുകെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മെര്‍ ഈയിടെ അവതരിപ്പിച്ച  ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ പുതിയ കുടിയേറ്റ  നയം സമൂഹത്തില്‍ വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.  രാജ്യം ഒരു അപരിചതരുടെ ദ്വീപ് ആയി മാറുന്നു എന്ന ആപല്‍ക്കരമായ  പ്രയോഗത്തിലൂടെ വലതുപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വെയ്ക്കുന്ന  കുടിയേറ്റം നിയന്ത്രിക്കണം എന്ന ആശയം ആണ് പ്രധാനമന്ത്രിയുടെ  പുതിയ നയത്തിന്റെ കാതല്‍ . ഇത് ഈ രാജ്യത്തു കുടിയേറിപ്പാര്‍ത്ത ഒട്ടനവധി പ്രവാസി ജോലിക്കാരുടെ ഭാവി ആണ് അനിശ്ചിതത്വത്തിലാക്കിയിട്ടുള്ളത്. പുതിയ നിയമങ്ങള്‍ വിദ്യാര്‍ത്ഥികളെയും പ്രതികൂലമായി ബാധിക്കും.

യുകെയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ 'കൈരളി യുകെ' പ്രവാസി സമൂഹത്തിന്റെ വളര്‍ന്നു വരുന്ന ആശങ്കകള്‍ ചര്‍ച്ചചെയ്യാനും  ഈ ആശങ്കകള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി നിയമത്തില്‍ കഴിയാവുന്ന ഭേദഗതികള്‍ വരുത്തുന്നതിന് സര്‍ക്കാരിന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്താനുമായി ഓണ്‍ലൈന്‍ യോഗം സംഘടിപ്പിച്ചു

ബ്രിട്ടീഷ് മുന്‍  എംപി യും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി നേതാവുമായ മാര്‍ട്ടിന്‍ ഡേ, പ്രമുഖ അഭിഭാഷകന്‍ സന്ദീപ് പണിക്കര്‍ എന്നിവര്‍ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തെക്കുറിച്ചും ഇത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും  വിശദീകരിച്ചു.  പുതിയ നിയമങ്ങള്‍ തങ്ങളുടെ തൊഴില്‍ സാധ്യതകളെയും കുടുംബ ജീവിതത്തെയും സാരമായി ബാധിക്കുമെന്ന ഭയമാണ് പലര്‍ക്കുമുള്ളത്. ഈ മാറ്റങ്ങള്‍ യുകെയുടെ സമ്പദ്വ്യവസ്ഥയിലും ആരോഗ്യ സംരക്ഷണ മേഖലയിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കുടിയേറ്റ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.

കുടിയേറ്റ സമൂഹത്തിനിടയില്‍ വര്‍ധിച്ചു വരുന്ന ഭയവും അനിശ്ചിതത്വവും ഒഴിവാക്കുന്നതിനു സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്നും, നയത്തില്‍  ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി.

യോഗത്തില്‍ കൈരളി യുകെ പ്രസിഡന്റ് രാജേഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു. കൈരളി യുകെ സെക്രട്ടറി നവീന്‍ ഹരി സ്വാഗതം പറഞ്ഞു. ലോക കേരളസഭാ അംഗം കുര്യന്‍ ജേക്കബ് സംസാരിച്ചു. ചര്‍ച്ചയുടെ പൂര്‍ണ്ണ രൂപം ഇവിടെ ലഭ്യമാണ് - https://youtu.be/tlS9SzPogqA

 




കൂടുതല്‍വാര്‍ത്തകള്‍.