CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 23 Minutes 50 Seconds Ago
Breaking Now

നിരന്തരം ക്രൈം വെബ് സീരിസ് കണ്ടു; സുഹൃത്തുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവതി

ആണ്‍ സുഹൃത്തുമായുള്ള ബന്ധം ദൃഢമായതിനെ തുടര്‍ന്നാണ് സന്തോഷ് ദേവി ഇ-റിക്ഷാ ഡ്രൈവറായ ഭര്‍ത്താവ് മനോജിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവതി. ഭര്‍ത്താവ് നിരന്തരം സംശയത്തിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിക്കുന്നതില്‍ മടുത്താണ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ മൊഴി. രാജസ്ഥാനിലെ ജയ്പൂരില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. സന്തോഷ് ദേവിയെന്ന സ്ത്രീയാണ് ഭര്‍ത്താവ് മനോജിനെ കൊലപ്പെടുത്തിയത്.

എന്നാല്‍,  ആണ്‍ സുഹൃത്തുമായുള്ള ബന്ധം ദൃഢമായതിനെ തുടര്‍ന്നാണ് സന്തോഷ് ദേവി ഇ-റിക്ഷാ ഡ്രൈവറായ ഭര്‍ത്താവ് മനോജിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ബെഡ്ഷീറ്റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് സന്തോഷ് ദേവി കൂട്ടു പ്രതികളിലൊരാളായ ഋഷി ശ്രീവാസ്തവയെ കണ്ടുമുട്ടിയത്. ഇരുവരുടെയും സൗഹൃദം ശക്തമായപ്പോള്‍ ഇരുവരും ചേര്‍ന്ന് മനോജിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി. തുടര്‍ന്ന് ഋഷിയുടെ സുഹൃത്ത് മോഹിത് ശര്‍മ്മയും ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഭര്‍ത്താവിനെ കൊലപ്പെടുത്താനായി സന്തോഷ് ദേവി എന്ന സ്ത്രീ ക്രൈം വെബ് സീരീസ് കാണുകയും ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്യുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പിടിക്കപ്പെടാതെ ഒരാളെ എങ്ങനെ കൊല്ലാം എന്നതിനെക്കുറിച്ചാണ് മൂന്ന് പ്രതികളും ഗൂഗിളില്‍ തിരഞ്ഞത്.

കൊലപാതകത്തിനായി ഇവര്‍ നിരന്തരം ക്രൈം വെബ് സീരീസുകള്‍ കാണുകയും പ്രശസ്തമായ കൊലപാതക കേസുകള്‍ പഠിക്കുകയും ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി.

പിടിക്കപ്പെടാതിരിക്കാന്‍ പുതിയ സിം കാര്‍ഡുകള്‍ വാങ്ങുകയും കുറ്റകൃത്യത്തിനായുള്ള സ്ഥലവും തിരഞ്ഞെടുത്തു.ശനിയാഴ്ച ഇസ്‌കോണ്‍ ക്ഷേത്രത്തിലേക്ക് പോകാന്‍ മോഹിത് മനോജിന്റെ ഇ-റിക്ഷ വാടകയ്ക്കെടുത്തു. യാത്ര തുടങ്ങി ഏകദേശം 10 മിനിറ്റിനുള്ളില്‍ ഋഷിയും ഓട്ടോറിക്ഷയില്‍ കയറി. ഓട്ടോറിക്ഷ ഒരു വിജനമായ സ്ഥലത്ത് എത്തിയതോടെ ഇരുവരും ചേര്‍ന്ന് മൂര്‍ച്ചയുള്ള ബെഡ്ഷീറ്റ് കട്ടര്‍ ഉപയോഗിച്ച് മനോജിന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഇല്ലായിരുന്നു. തുടര്‍ന്ന്, പരിസര പ്രദേശങ്ങളിലെ സിസിടിവകള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ മൂവരും കുറ്റസമ്മതവും നടത്തി. ഒരു മാസം മുമ്പാണ് ആസൂത്രണം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.