ലോകസമാധാനത്തിനായി നാളെ ഉപവാസവും പ്രത്യേക പ്രാർത്ഥനകളും എല്ലാ വിശ്വാസികളും അനുഷ്ടിക്കണമെന്ന് പോപ്പ് ഫ്രാൻസിസ്.
മദ്ധ്യേഷ്യയിലെയും പ്രത്യേകിച്ച് സിറിയയിലും ലോകമെങ്ങും സമാധാനം വിളയാടുന്നതിന് സഭയൊന്നാകെ തീവ്രമായി പ്രാർത്ഥിക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു.കത്തോലിക്കർ മാത്രമല്ല എല്ലാ ക്രിസ്തവരും ഇതര മതവിഭാഗക്കാരും ഉപവാസ പ്രാർത്ഥനയിൽ പങ്കു ചേരുന്നത് ഉചിതമാണെന്ന് മാർപാപ്പ പറഞ്ഞു.
നാളെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ രാത്രി ഏഴു മുതൽ അർദ്ധരാത്രി വരെ പോപ്പ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ പ്രത്യേക ലോക സമാധാന പ്രാർത്ഥനകൾ അർപപിക്കും. ഇതേ സമയം ഒക്ടോബർ പതിമൂന്നിന് മാറിയതിന്റെ വിമല ഹൃദയത്തിന് ലോകത്തെ ഒന്നായി മാർപാപ്പ സമർപ്പിക്കും.