CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 2 Seconds Ago
Breaking Now

ബ്രിട്ടീഷ് കൗമാരക്കാരിയെ ഗോവന്‍ ബീച്ചില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഷാക്ക് ജീവനക്കാരന് 10 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

ഒരു ദശാബ്ദം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് 15കാരിയുടെ ജീവനെടുത്ത പ്രതിക്ക് ശിക്ഷ ലഭിക്കുന്നത്.

2008ല്‍ ബ്രിട്ടനില്‍ നിന്നും ഹോളിഡേ ആഘോഷിക്കാന്‍ എത്തിയ കൗമാരക്കാരി സ്‌കാര്‍ലെറ്റ് ഈഡന്‍ കീലിംഗിനെ കൊലപ്പെടുത്തിയ കേസില്‍ ഗോവ ബീച്ചിലെ ഷാക്ക് ജോലിക്കാരനായിരുന്ന സാംസണ്‍ ഡിസൂസയ്ക്ക് പത്ത് വര്‍ഷം കഠിനതടവ് വിധിച്ച് ബോംബെ ഹൈക്കോടതി. 2008 ഫെബ്രുവരി 18നാണ് അന്‍ജുന ബീച്ചില്‍ 15കാരിയായ ഷാര്‍ലെറ്റിന്റെ മൃതദേഹം മുറിവേറ്റ് അര്‍ദ്ധനഗ്‌നമായ നിലയില്‍ കണ്ടെത്തിയത്. 

പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം മരിക്കാന്‍ ഇടയാക്കിയെന്ന കേസില്‍ ഡിസൂസയെ കൂടാതെ പ്ലാസിഡോ അര്‍വാലോ എന്നയാളും അറസ്റ്റിലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഗോവ കുട്ടികളുടെ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കി. 

ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതോടെയാണ് ഡിസൂസയ്ക്ക് ശിക്ഷ വിധിച്ചത്. ഒരു ദശാബ്ദം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് 15കാരിയുടെ ജീവനെടുത്ത പ്രതിക്ക് ശിക്ഷ ലഭിക്കുന്നത്. സ്‌കാര്‍ലെറ്റിന്റെ അമ്മ 55കാരി ഫിയോണ മാക്കിയോണാണ് മകള്‍ക്ക് നീതി ലഭ്യമാക്കാന്‍ പോരാട്ടത്തിന് ഇറങ്ങിയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.