CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 45 Seconds Ago
Breaking Now

ബില്‍ ഗേറ്റ്‌സിന്റെ തനിസ്വരൂപം പുറത്ത്! മൈക്രോസോഫ്റ്റ് സ്ഥാപകന്‍ നഗ്ന ക്ലബുകള്‍ സന്ദര്‍ശിച്ചിരുന്നു; സ്ട്രിപ്പേഴ്‌സിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി; സുഹൃത്തുക്കള്‍ക്കൊപ്പം നഗ്നനായി നീന്തി; സ്ത്രീ പ്രിയത നാട്ടില്‍ പാട്ടായി!

ബില്‍ ഗേറ്റ്‌സില്‍ നിന്നും ഒഴുകുന്ന സ്റ്റോറികള്‍ ആവശ്യമുണ്ടായിരുന്ന ദേശീയ മാധ്യമങ്ങള്‍ മൈക്രോസോഫ്റ്റ് ചെയര്‍മാന്റെ കഥകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല.

കമ്പ്യൂട്ടറിന് മുന്നില്‍ മാത്രം കുത്തിയിരുന്ന 'ബുദ്ധിജീവി' ആയിരുന്നില്ല മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സെന്ന് വെളിപ്പെടുത്തല്‍. ബാച്ചിലര്‍ ദിനങ്ങള്‍ നഗ്ന പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും, വീട്ടിലേക്ക് സ്ട്രിപ്പേഴ്‌സിനെ വിളിച്ചുവരുത്തുകയും ചെയ്തിരുന്ന വ്യക്തിയാണ് ബില്‍ ഗേറ്റ്‌സ് എന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപകനെ കുറിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ജേണലിസ്റ്റ് ജെയിംസ് വാല്ലസ് വ്യക്തമാക്കുന്നത്. 

ഇപ്പോള്‍ വിവാഹബന്ധം അവസാനിപ്പിക്കുന്ന ഘട്ടത്തില്‍ ബില്‍ ഗേറ്റ്‌സ് ആ ദിനങ്ങളിലേക്ക് തിരിച്ചുപോകുമോയെന്നാണ് 74-കാരനായ വാല്ലസ് അതിശയിക്കുന്നത്. 'മൈക്രോസോഫ്റ്റിലുള്ള പിള്ളേര്‍ ആ സമയത്ത് സോഫ്റ്റ്‌വെയര്‍ കോഡിനായി രണ്ടും, മൂന്നും ദിവസം മുഷിഞ്ഞ വേഷത്തില്‍ പണിയെടുത്തിരുന്നു. ഇതിന് ശേഷം ഇവര്‍ ഭ്രാന്തമായ പാര്‍ട്ടികള്‍ നടത്തും, സിയാറ്റിലിലെ സ്ട്രിപ്പേഴ്‌സിനെ ബില്ലിന്റെ വീട്ടില്‍ കൊണ്ടുവരും. അയാളൊരു കൊയര്‍ ബോയ് അല്ല, ഒരു കമ്പ്യൂട്ടര്‍ ഭ്രാന്തന്‍ മാത്രമല്ല', വാല്ലസ് പറഞ്ഞു. 

ബില്‍ ഗേറ്റ്‌സില്‍ നിന്നും ഒഴുകുന്ന ടെക്‌നോളജിയും, ബിസിനസ്സ് സ്‌റ്റോറികളും ആവശ്യമുണ്ടായിരുന്ന ദേശീയ മാധ്യമങ്ങള്‍ മൈക്രോസോഫ്റ്റ് ചെയര്‍മാന്റെ നഗ്ന നൈറ്റ്ക്ലബ് സന്ദര്‍ശനത്തെ കുറിച്ചും, പാര്‍ട്ടികളെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്തില്ല. ഇത്തരം പാര്‍ട്ടികള്‍ക്ക് പുറമെ ഇന്‍ഡോര്‍ പൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നഗ്നനായി നീന്താനും ഗേറ്റ്‌സ് തയ്യാറായിരുന്നുവെന്ന് വാല്ലന്‍സ് തന്റെ പുസ്തകത്തില്‍ കുറിച്ചു. 

ബില്‍ ഗേറ്റ്‌സ് സ്ത്രീകളോട് ആഭിമുഖ്യം പുലര്‍ത്തിയെന്നും വാല്ലന്‍സ് പറഞ്ഞു. 'മെലിന്‍ഡയുമായി അടുപ്പം ഉള്ളപ്പോഴും മൈക്രോസോഫ്റ്റിനെ കുറിച്ച് കവര്‍ ചെയ്തിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകരുമായി ഗേറ്റ്‌സ് കൂട്ടിമുട്ടിയിരുന്നു. ഇദ്ദേഹത്തിന്റെ സ്ത്രീ പ്രിയത എല്ലാവര്‍ക്കും അറിവുണ്ടായെങ്കിലും വാര്‍ത്തകള്‍ ഒഴുക്കിയിരുന്നതിനാല്‍ ഇത് നിര്‍ത്താന്‍ ആരും ആഗ്രഹിച്ചില്ല, അതിനാല്‍ റിപ്പോര്‍ട്ടുകളും ഉണ്ടായില്ല', മാധ്യമപ്രവര്‍ത്തകന്‍ വിശദീകരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.